കൊച്ചി: മുൻ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ എസ്. വൈദ ്യനാഥെൻറ വീട്ടിലെ സെക്യൂരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തിയ കേസിലെ മൂന്ന് പ്രതികള ുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി ശരിവെച്ചു.
എരൂർ മഠത്തിച്ചിറ ബോസിനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാം പ്രതി തമിഴ്നാട് കടലൂർ സ്വദേശി സഭാപതി, മൂന്നാം പ്രതി ശേഖർ, അഞ്ചാം പ്രതി ശെൽവം എന്നിവർക്ക് അഡീ. സെഷൻസ് കോടതി വിധിച്ച ശിക്ഷയാണ് ജസ്റ്റിസ് എ.എം. െഷഫീഖ്, ജസ്റ്റിസ് എൻ. അനിൽകുമാർ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. പ്രതികൾ നൽകിയ അപ്പീൽ കോടതി തള്ളി. രണ്ടാം പ്രതി രാജ, നാലാംപ്രതി തങ്കമണി എന്നിവരെ കോടതി വെറുെതവിട്ടത് ചോദ്യം ചെയ്ത് സർക്കാർ നൽകിയ അപ്പീലും തള്ളി.
2012 ഒക്ടോബർ 29നാണ് മരട് ശങ്കർ നഗർ ഹൗസിങ് കോളനിയിൽ മോഷണത്തിനെത്തിയ പ്രതികൾ ബോസിനെ കൈകാലുകൾ കെട്ടിയിട്ടശേഷം ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. ശിക്ഷിക്കപ്പെട്ട പ്രതികളുടെ വിരലടയാളം കിട്ടിയതും ഒന്നാംപ്രതിയുടെ മൊഴിയനുസരിച്ച് മോഷണമുതലായ ആഭരണം കണ്ടെടുത്തതും വിലയിരുത്തിയാണ് ശിക്ഷ ശരിെവച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.