കോഴിക്കോട്: മലബാർ മേഖലയിൽ കോടിക്കണക്കിന് രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ ഹീര ഗ്രൂപ് ഇരകളുടെ പട്ടിക, ക്രൈംബ്രാഞ്ച് സുപ്രീംകോടതിക്ക് കൈമാറി. ഒക്ടോബറിൽ കേസ് പരിഗണിക്കവെ തട്ടിപ്പ് നടന്ന കേരളം, തമിഴ്നാട്, കർണാടക, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളോട് ഇരകളുെട പേരുവിവരം കോടതി ആവശ്യപ്പെട്ടിരുന്നു. മറ്റു സംസ്ഥാനങ്ങൾ പണം നഷ്ടപ്പെട്ടവരുടെ പൂർണ വിവരം പട്ടികയാക്കി രേഖകൾ സഹിതം കൈമാറിയപ്പോൾ കേരളത്തിലെ കേസുകളന്വേഷിച്ച കോഴിക്കോട് ക്രൈംബ്രാഞ്ച്, തലശ്ശേരി സ്വദേശി നൗഷാദ് മുതലുള്ള ഇരുനൂറിലധികം പേർ തട്ടിപ്പിനിരയായി എന്നാണ് റിപ്പോർട്ട് നൽകിയിരുന്നത്.
പരാതി നൽകിയ 238 പേരുടെ പട്ടിക നൽകുന്നതിനുപകരമാണ് ആദ്യം പരാതി നൽകിയ നൗഷാദിെൻറ പേരു മാത്രം കൈമാറിയത്. ഇതോടെ നൗഷാദിനുമാത്രം അദ്ദേഹം നിക്ഷേപിച്ച തുകയായ 70 ലക്ഷം രൂപയുെട ചെക്ക് കമ്പനി കൈമാറുകയും പേരുവിവരം ലഭ്യമായ നിക്ഷേപകർക്ക് ചെക്ക് കൈമാറിയെന്ന് ഹീര ഗ്രൂപ് സി.ഇ.ഒയും കേസിലെ ഒന്നാംപ്രതിയുമായ നൗഹീര ശൈഖ് പിന്നീട് കോടതിയിൽ സത്യവാങ്മൂലം നൽകുകയും ചെയ്തു. തുടർന്ന് മുഴുവൻ പരാതിക്കാരുെടയും പേരുവിവരങ്ങൾ ൈക്രംബ്രാഞ്ചിനോട് കൈമാറാൻ ഇരകൾ ആവശ്യപ്പെട്ടെങ്കിലും കോടതി വീണ്ടും ചോദിക്കാതെ പട്ടിക നൽകാനാവില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ നിലപാട്. വിഷയം നേരേത്ത 'മാധ്യമം' റിപ്പോർട്ട് ചെയ്തിരുന്നു.
അതിനിടെ എം.െക. രാഘവൻ എം.പിയും സി.പി.എം ജില്ല സെക്രട്ടറി പി. മോഹനനും മുഖേനെ കേസിലെ ഗവ. പ്ലീഡർ നിഷെ രാജനെ ബന്ധപ്പെടുകയും അദ്ദേഹം എ.ജിയുടെ ഓഫിസിലേക്ക് റിപ്പോർട്ട് ആവശ്യപ്പെടുന്നതിന് ഇടപെടൽ നടത്തുകയും ചെയ്തതോടെയാണ് കേസ് വീണ്ടും പരിഗണിച്ച് ഏപ്രിൽ 16നുമുമ്പ് തട്ടിപ്പിനിരയായവരുടെ പേരുവിവരം ക്രൈംബ്രാഞ്ച് കോടതിക്ക് കൈമാറിയത്. അതേസമയം കേസ് 23ലേക്ക് മാറ്റിയിട്ടുണ്ട്. കോഴിക്കോട് ഫ്രാൻസിസ് റോഡിലെ ഒാഫിസ് മുഖേന സ്ഥാപനത്തിെൻറ വിവിധ സ്കീമുകളിൽ പങ്കാളികളായ 238പേർക്ക് മൊത്തം 7.75 കോടി രൂപയാണ് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.