തിരുവനന്തപുരം: ഹിന്ദു പാകിസ്താൻ പരാമർശം വിവാദമായതിനു പിറകെ ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എം.പി ശശി തരൂർ. ബി.ജെ.പി നയിക്കുന്ന കേന്ദ്ര സർക്കാർ ഹിന്ദുത്വത്തിൽ താലിബാൻ തുടങ്ങുകയാണോ എന്നാണ് തരൂർ വിമർശിച്ചത്.
‘അവർ തന്നോട് പാകിസ്താനിലേക്ക് പോകാൻ പറയുന്നു. ഞാൻ അവരെപ്പോലെ ഹിന്ദുവല്ലെന്ന് തീരുമാനിക്കാൻ ആരാണ് അവർക്ക് അവകാശം നൽകിയത്. ഇൗ രാജ്യത്ത് നിൽക്കാൻ തനിക്ക് അവകാശമില്ലേ? ഹിന്ദുത്വത്തിൽ അവർ താലിബാൻ തുടങ്ങുകയാണോ?’ ശശി തരൂർ ചോദിച്ചു.
തിരുവനന്തപുരത്തെ എം.പി ഒാഫീസ് യുവ മോർച്ച പ്രവർത്തകർ കരിഒായിൽ ഒഴിച്ച് വികൃതമാക്കുകയും പാകിസ്താനിലേക്ക് പോകാൻ ആവശ്യപ്പെട്ടുകൊണ്ട് മുദ്രാവാക്യം വിളിക്കുകയും ചെയ്തതിെൻറ പശ്ചാത്തലത്തിലാണ് തരൂരിെൻറ പരാമർശം.
2019ലും ബി.ജെ.പി വിജയിച്ചാൽ ഇന്ത്യ ഹിന്ദു പാകിസ്താനാകുമെന്നായിരുന്നു കഴിഞ്ഞ ആഴ്ച തരൂർ നടത്തിയ വിവാദ പരാമർശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.