തിരുവനന്തപുരം: തിരുവനന്തപുരം-കാസർകോട് അതിവേഗ റെയിൽപാതയുടെ രൂപരേഖക്ക് സ ർക്കാറിെൻറ പ്രാഥമികാംഗീകാരം. മുഖ്യമന്ത്രി പിണറായി വിജയെൻറ നേതൃത്വത്തിലുള്ള സമി തി പദ്ധതി രേഖ വിലയിരുത്തിയാണ് പ്രാഥമികാംഗീകാരം നൽകിയത്. അടുത്ത മന്ത്രിസഭ യോഗത്തിൽ ഒൗദ്യോഗികാംഗീകാരം നൽകുമെന്നാണ് വിവരം.
515 കിലോമീറ്റര്‍ പാതക്ക് 55,000 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാത പൂര്‍ത്തിയായാല്‍ നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരം-കാസര്‍കോട് യാത്ര സാധ്യമാകും. തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ ലൈനിൽനിന്ന് മാറിയും തുടർന്ന് നിലവിലെ പാതക്ക് സമാന്തരമായുമാണ് പദ്ധതി.
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നിവിടങ്ങളിലാകും സ്റ്റോപ്പുകൾ. നിലവില്‍ തിരുവനന്തപുരം മുതൽ കാസർകോടുവരെ 575 കിലോമീറ്ററിനിടെ 620 വളവുകളുണ്ട്.
പുതിയ പാതയിൽ ഒഴിവാക്കാനാവാത്ത വളവുകൾ രണ്ടു കിലോമീറ്റർ വിസ്തൃതിയിലാക്കി വേഗനിയന്ത്രണം ഒഴിവാക്കാനും ആലോചനയുണ്ട്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.