മലപ്പുറം: കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ കൊടുവള്ളി സ്വദേശി അബുലൈസിനെതിരെ കോഫേപോസ ചുമത്തിയത് ശരിവെച്ചു. ഹൈകോടതി ജഡ്ജിമാർ അടങ്ങിയ ഉപദേശകസമിതിയാണ് കോഫേപോസ കഴിഞ്ഞദിവസം ശരിവെച്ചത്. ആഗസ്റ്റ് 25നാണ് അബുലൈസിനെ തൃശൂരിൽ നിന്ന് ഡയറക്ടറേറ്റ് ഒാഫ് റവന്യൂ ഇൻറലിജൻസും (ഡി.ആർ.െഎ) പൊലീസും ചേർന്ന് പിടികൂടിയത്. ഇയാൾക്കെതിരെ നേരത്തെ ഡി.ആർ.െഎ ആവശ്യപ്പെട്ടതിെൻറ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ കോഫേപോസ ചുമത്തിയിരുന്നു.
ചുമത്തപ്പെട്ടയാളുടെ ഭാഗം കൂടി കേട്ട ശേഷമേ ഇൗ നടപടി ശരിവെക്കാറുള്ളൂ. അറസ്റ്റിലായ ആഗസ്റ്റ് 25 മുതൽ ഒരു വർഷത്തേക്കാണ് ചുമത്തിയിരിക്കുന്നത്. ഇതോടെ ഇയാളെ ഒരു വർഷത്തേക്ക് കരുതൽ തടങ്കലിൽ വെക്കാൻ സാധിക്കും. നിലവിൽ അബുലൈസ് തിരുവനന്തപുരം സെൻട്രൽ ജയിലിലാണ്.
2013 നവംബർ എട്ടിന് കരിപ്പൂർ വിമാനത്താവളം വഴി കടത്തിയ ആറ് കിലോ സ്വർണം ഡി.ആർ.െഎ പിടികൂടിയതോടെയാണ് ഇയാൾ ഉൾപ്പെടുന്ന സംഘത്തിെൻറ സ്വർണക്കടത്ത് പുറത്തുവന്നത്.
അന്ന് അറസ്റ്റിലായ തലശ്ശേരി സ്വദേശിനി റാഹില ചീരായി, പുൽപ്പള്ളി സ്വദേശിനിയും എയർഹോസ്റ്റസുമായ ഹിറാമോസ. വി. സെബാസ്റ്റ്യൻ എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അബുലൈസ്, ബന്ധു ഷഹബാസ്, കണ്ണൂർ അഞ്ചരക്കണ്ടി സ്വദേശി നബീൽ അബ്ദുൽ ഖാദർ, മുഹമ്മദ് അഷ്റഫ് എന്നിവരുടെ പങ്ക് വ്യക്തമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.