മലപ്പുറം: സ്വർണവില വീണ്ടും കുതിക്കുന്നു. ബുധനാഴ്ച പവന് 280 രൂപ വർധിച്ച് എക്കാലത് തേയും ഉയർന്ന വിലയായ 30680 രൂപയിലെത്തി. ഗ്രാമിന് 3835 രൂപ. ചൊവ്വാഴ്ച 30400 രൂപയിലെത്തിയിരുന ്നു. 30480 രൂപയായിരുന്നു െറക്കോഡ് വില. ജനുവരി ഒന്നിന് ഗ്രാമിന് 3675 രൂപയും പവന് 29000 രൂപയുമാ യിരുന്നു. ഒന്നര മാസത്തിനിടെ ഗ്രാമിന് 210 രൂപയും പവന് 1680 രൂപയും വർധിച്ചു. തങ്കക്കട്ടിക്കുള്ള ബാങ്ക് നിരക്ക് കിലോഗ്രാമിന് 42,60,000 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും കഴിഞ്ഞ ഏഴ് വർഷത്തെ ഉയർന്ന വിലയിലാണ് സ്വർണം. ബുധനാഴ്ച ട്രോയ് ഔൺസിന് 1609 ഡോളർ വരെ എത്തി. ഗൾഫ് രാജ്യങ്ങളിൽ ഗ്രാമിന് 3550 രൂപയും സിംഗപ്പൂരിൽ 3650 രൂപയുമാണ്.
അമേരിക്കൻ ഫെഡറൽ റിസർവിെൻറ പുതിയ റിപ്പോർട്ടനുസരിച്ച് സാമ്പത്തികരംഗത്ത് കുതിച്ചുചാട്ട സൂചന പുറത്തുവന്നതാണ് വർധനവിന് കാരണം.
കൊറോണ വൈറസ് വ്യാപനത്തെതുടർന്നുള്ള അനിശ്ചിതത്വം ആഗോള സമ്പദ്ഘടനയെ ബാധിക്കുന്നതും നിക്ഷേപകർ സ്വർണത്തിൽ സുരക്ഷിതത്വം തേടുന്നതും വില കൂടാൻ കാരണങ്ങളായി. രൂപയുടെ വിനിമയ നിരക്ക് ദുർബലമാകുന്നത് ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുകയാണെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചൻറ്സ് അസോസിയേഷൻ സംസ്ഥാന ഭാരവാഹി അഡ്വ. എസ്. അബ്ദുൽ നാസർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.