പ്രതീകാത്മക ചിത്രം
മുംബൈ: കേരളത്തിൽ നിന്ന് ആപ്പിളുമായി മധ്യപ്രദേശിലേക്കുപോയ ലോറി തടഞ്ഞുനിർത്തി ഡ്രൈവറെയും സഹായിയെയും മാരകമായി വെട്ടിപ്പരിക്കേൽപിച്ചു. വ്യാഴാഴ്ച പുലർച്ചെ മഹാരാഷ്ട്രയിലെ ഉമർഖേഡിലാണ് സംഭവം. മംഗളൂരു സ്വദേശിയായ ഡ്രൈവർ അൽവിൻ പയസ്, സഹായി മഹാരാഷ്ട്ര താനെ സ്വദേശി മുഹമ്മദ് നദാഫ് നിസാർ ഖുറൈശി എന്നിവരാണ് ആക്രമണത്തിനിരയായത്. ഗുരുതര പരിക്കേറ്റ ഖുറൈശി, യശോസായി ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിലാണ്.
കിലോമീറ്ററുകളോളം വാഹനത്തെ പിന്തുടർന്ന അക്രമിസംഘം വിജനമായ പ്രദേശത്ത് ലോറി തടഞ്ഞുനിർത്തി മാരകായുധങ്ങൾ കൊണ്ട് ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. ഇരുവർക്കും തലക്കും മുഖത്തും പിറകിലും ആഴത്തിൽ വെട്ടേറ്റു. പ്രദേശവാസികളും യാത്രക്കാരുമാണ് രക്ഷക്കെത്തിയത്. ഉഡുപ്പി സ്വദേശി സയ്യിദ് വാജിദ് അലിയുടെ പേരിലാണ് ലോറി. ഈ റൂട്ടിൽ ചരക്കുവാഹനങ്ങൾക്കും തൊഴിലാളികൾക്കും നേരെയുള്ള ആസൂത്രിത ആക്രമണങ്ങളും പിടിച്ചുപറിയും വർധിക്കുന്നതായി പരാതിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.