പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണം പൂശിയ പാളികൾ തുലാമാസ പൂജകൾക്കായി നട തുറക്കുന്ന വെള്ളിയാഴ്ച ഘടിപ്പിക്കും. പതിവിൽനിന്ന് വ്യത്യസ്തമായി ഒരുമണിക്കൂർ നേരത്തേ നടതുറന്ന് വൈകീട്ട് നാലോടെയാകും ജോലികൾ നിർവഹിക്കുക.
കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് സ്വർണം പൂശാനായി ഇവ അഴിച്ചുകൊണ്ടുപോയത്. ചെന്നെയിലെ സ്മാർട്ട് ക്രിയേഷൻസിൽ സ്വർണം പൂശിയ ശേഷം 21ന് ശബരിമലയിൽ തിരിച്ചെത്തിച്ചു. താന്ത്രിക അനുമതിയും ഹൈകോടതി അനുമതിയും ലഭിച്ചതോടെയാണ് പാളികൾ പുനഃസ്ഥാപിക്കാൻ ദേവസ്വം ബോർഡ് തീരുമാനിച്ചത്.
ശബരിമലയിൽ ശനിയാഴ്ച ശബരിമല, മാളികപ്പുറം മേൽശാന്തിമാരെ തെരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പും നടക്കും. തുലാമാസ പൂജയുടെ അവസാന ദിവസമായ 22ന് രാഷ്ട്രപതി ദ്രൗപതി മുർമു ശബരിമല ദർശനം നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.