മുഹമ്മ: പഠനത്തിൽ മിടുക്കിയായ എസ്.ഗായത്രിദേവിക്ക് ഡോക്ടർ ആകണം. എന്നാൽ ആ വഴി തിരഞ്ഞെടുക്കാൻ സാമ്പത്തികമായി പിന്തുണക്കാൻ ആരുമില്ലെന്ന സങ്കടത്തിലാണ് ഈ വിദ്യാർഥി.
പണം കണ്ടെത്താൻ പല വാതിലുകളിലും മുട്ടിയെങ്കിലും നിരാശയായിരുന്നു ഫലം. കഞ്ഞിക്കുഴി പഞ്ചായത്ത് പത്താം വാർഡ് കിഴക്കേ തകിടിയിൽ ശിവപ്രസാദിന്‍റെയും സുജാതയുടെയും മകളാണ് ഗായത്രി ദേവി.
ഒന്നാം ക്ലാസു മുതൽ പഠനത്തിൽ മികവ് പുലർത്തിയ ഗായത്രിദേവിക്ക് എസ്.എസ്.എൽ.സിക്കും, പ്ലസ് ടുവിനും എല്ലാ വിഷയങ്ങൾക്കും എ പ്ലസും നല്ല മാർക്കും ഉണ്ട്. എന്നാൽ തുടർ പഠനം മുടങ്ങിയ നിലയിലാണ്. പഠിച്ച് മുന്നേറണമെന്ന് ആഗ്രഹമുണ്ടെങ്കിലും ദരിദ്രരായ മാതാപിതാക്കൾക്ക് അതിന് കഴിയുന്നില്ല. ശിവ പ്രസാദും സുജാതയും ലോട്ടറി വിൽപന നടത്തിയാണ് കുടുംബം പോറ്റുന്നത്.
കോവിഡ് മൂലം ലോട്ടറി വിൽപന നിലച്ചത് ഈ കുടുംബത്തെ സാരമായി ബാധിച്ചിരുന്നു. ഇ.എം.എസ്.ഭവന പദ്ധതി പ്രകാരം ലഭിച്ച വീട് പണി പൂർത്തിയായിട്ടില്ല. അത് എങ്ങനെ പൂർത്തിയാക്കുമെന്നും ഇവർക്ക് നിശ്ചയമില്ല. ഇതിനിടയിൽ സുജാതയെയും ശിവപ്രസാദിനെയും പലവിധ രോഗങ്ങളും അലട്ടുന്നുണ്ട്. മാസം 5000 ലധികം രുപ ഇരുവർക്കും ചികിത്സക്ക് വേണ്ടി വരുന്നു. മകളുടെ വിദ്യാഭ്യാസം നല്ല രീതിയിൽ നടക്കണമെന്ന് ആഗ്രഹിക്കുന്ന കുടുംബം സുമനസുകളുടെ സഹായം തേടുകയാണ്.
ഇതിനായി പത്താം വാർഡംഗം ഫെയ്സി.വി. ഏറനാടിന്‍റെയും സുജാതയുടെയും പേരിൽ കേരള ബാങ്ക് മുഹമ്മശാഖയിൽ ജോയന്‍റ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 40171030000066. IFSC:UTIBOSADC83 ,ഫോൺ: 812945 4783, 25 441765764
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.