തിരുവനന്തപുരം : കൃഷി വകുപ്പിന്റെ കാർഷിക വിപണി ശാകതീകരിക്കൽ പദ്ധതിപ്രകാരം പഴം–പച്ചക്കറി വിപണനത്തിനായി ശീതീകരണ സംവിധാനമുള്ള 10 വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് കർമ്മം മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റ് അങ്കണത്തിൽ നിർവഹിച്ചു.
ഈ പദ്ധതി പ്രകാരം വിവിധ ജില്ലകളിലെ പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ, ഹോർട്ടികോർപ്പ്,കാർഷികോത്പാദക സംഘങ്ങൾ എന്നിവരാണ് ഗുണഭോകതാക്കൾ. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് 50 ശതമാനം സബ്സിഡി നിരക്കിലും മറ്റ് ഏജൻസികൾക്ക് 100 ശതമാനം സബ്സിഡി നിരക്കിലും ആണ് വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ആകെ 19 വാഹനങ്ങൾ ഉള്ളതിൽ ആദ്യഘട്ടത്തിലെ 10 വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്.
കേരള ലാൻഡ് ഡെവലപ്മെൻറ് കോർപറേഷൻ ആണ് പദ്ധതി നിർവഹണ ഏജൻസി.1200 സിസി യുള്ള റീഫർ വാനുകളാണ് വാഹനം. 800 കിലോഗ്രാം വരെ ഭാരം ചുമക്കാനുതകുന്ന വാഹനങ്ങളിൽ ആറ് മുതൽ എട്ട് ഡിഗ്രി വരെ താപനിലയിൽ പഴം പച്ചക്കറികൾ ആറ് മണിക്കൂർ വരെ ഫ്രഷ് ആയി തന്നെ സൂക്ഷിക്കുവാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.