പാലാ: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിെൻറ റിമാൻഡ് ഈ മാസം 20 വരെ നീട്ടി. 14 ദിവസമായി ബിഷപ് പാലാ സബ് ജയിലിലായിരുന്നു. ഇതിെൻറ കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് ശനിയാഴ്ച ബിഷപ്പിനെ പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ വീണ്ടും ഹാജരാക്കി. എന്തെങ്കിലും പറയാനുണ്ടോയെന്ന് ജഡ്ജി ചോദിച്ചെങ്കിലും പരാതിയൊന്നുമില്ലെന്നായിരുന്നു ഫ്രാങ്കോയുടെ മറുപടി.
പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാതിരിക്കുകയും പ്രതിഭാഗം ജാമ്യാപേക്ഷ നല്‍കാതിരിക്കുകയും ചെയ്തതിനാൽ റിമാൻഡ് കാലാവധി 14 ദിവസംകൂടി നീട്ടുന്നതായി മജിസ്ട്രേറ്റ് അറിയിച്ചു. തുടര്‍ന്ന് ഫ്രാങ്കോയെ പാലാ സബ് ജയിലിലേക്ക് മടക്കിക്കൊണ്ടുപോയി. 20ന് വീണ്ടും കോടതിയില്‍ ഹാജരാക്കും. രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം സെപ്റ്റംബർ 24നാണ് ബിഷപ്പിനെ കോടതി റിമാൻഡ് ചെയ്തത്.
ഹൈകോടതിയില്‍ അടുത്തദിവസം വീണ്ടും ജാമ്യാപേക്ഷ നല്‍കുമെന്ന് ഫ്രാങ്കോ മുളയ്ക്കലിെൻറ അഭിഭാഷകൻ അറിയിച്ചു. നേരേത്ത ജാമ്യാപേക്ഷ ഹൈകോടതി തള്ളിയിരുന്നു. ആരോപണങ്ങള്‍ ഗൗരവമുള്ളതാണെന്നും പ്രഥമദൃഷ്ട്യ തെളിവുകളുണ്ടെന്നും നിരീക്ഷിച്ചാണ് ജാമ്യാപേക്ഷ ഹൈകോടതി തള്ളിയത്. പ്രതി പുറത്തിറങ്ങിയാല്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന് പൊലീസും കോടതിയില്‍ വാദിച്ചിരുന്നു.
അതിനിടെ, അന്വേഷണസംഘം കേസിലെ സാക്ഷികളുടെ രഹസ്യമൊഴി കോടതിയിൽ രേഖപ്പെടുത്തുന്ന നടപടികൾ തുടരുകയാണ്. കഴിഞ്ഞദിവസം പരാതിക്കാരിയെ പിന്തുണക്കുന്ന ഒരു കന്യാസ്ത്രീയുടെകൂടി രഹസ്യമൊഴി രേഖപ്പെടുത്തി. സാക്ഷികള്‍ കൂറുമാറുന്ന സാഹചര്യം ഒഴിവാക്കാനാണ് ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.