കോട്ടയം: കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മുൻ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുക്കാൻ അന്വേഷണസംഘം. നുണപരിശോധനക്ക് വിധേയനാക്കാൻ അനുമതി ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകും. ചോദ്യം ചെയ്യലിലുടനീളം ബിഷപ് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. തെളിവുകൾ നിരത്തിയുള്ള ചോദ്യത്തിനുപോലും അറിയില്ലെന്നാണ് മറുപടി. ഇതുവരെ കുറ്റസമ്മതം നടത്തിയിട്ടുമില്ല. ഇൗ സാഹചര്യത്തിലാണ് നുണപരിശോധനക്ക് അനുമതി തേടുന്നത്. നുണപരിശോധനക്ക് ബിഷപ് സമ്മതിക്കില്ലെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം. വിസമ്മതിച്ചാലും അത് വിചാരണഘട്ടത്തിൽ കേസിന് ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
ഇതിനൊപ്പം കേസിെൻറ വിവിധഘട്ടങ്ങളിൽ ഇരയെ സ്വാധീനിക്കാനും അപമാനിക്കാനും ശ്രമിച്ചവർക്കെതിരെയും തുടർനടപടി ആരംഭിച്ചിട്ടുണ്ട്. കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ സി.എം.െഎ സഭ വൈദികൻ ജയിംസ് ഏർത്തയിൽ, ഇരയുടെ ചിത്രം പ്രചരിപ്പിച്ച മിഷനറീസ് ഓഫ് ജീസസ് സന്യാസിനി സമൂഹത്തിലെ പി.ആർ.ഒ സിസ്റ്റർ അമല, ജലന്ധർ രൂപത പി.ആർ.ഒ പീറ്റർ കാവുംപുറം എന്നിവർക്കെതിരെയാണ് അന്വേഷണം. ഇവെര അറസ്റ്റ് ചെയ്യാനുള്ള നീക്കവും ആരംഭിച്ചിട്ടുണ്ട്. ഹൈകോടതിയിൽ ബിഷപ്പിെൻറ ജാമ്യാപേക്ഷ വരുന്നതുകൂടി മുന്നിൽ കണ്ടാണിത്.
ഇരയായ കന്യാസ്ത്രീയെ സഹായിച്ച സിസ്റ്ററെ ഫോണിൽ വിളിച്ച് സ്വാധീനിക്കാൻ ശ്രമിെച്ചന്നാണ് ഏർത്തയിലിനെതിരെയുള്ള കേസ്. പിൻവാങ്ങിയാൽ 10 ഏക്കർ സ്ഥലവും മഠവും നൽകാമെന്ന വൈദികെൻറ ഫോൺ സംഭാഷണം പുറത്തുവന്നത് വിവാദമായിരുന്നു. ഇതിൽ കേസെടുത്ത പൊലീസ് വൈദികനെ ചോദ്യംചെയ്തിരുന്നു. മിഷനറീസ് ഒാഫ് ജീസസ് സന്യാസിനി സമൂഹത്തിെൻറ അന്വേഷണ കമീഷൻ റിപ്പോർട്ടിൽ ഇരയുടെ ചിത്രം പ്രസിദ്ധീകരിച്ചതിനെതിരെ വനിത കമീഷനും കേസെടുത്തിരുന്നു.
കന്യാസ്ത്രീയെ സ്വാധീനിക്കാൻ ശ്രമിച്ച കേസുകളിൽ ഒരാഴ്ചക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാണ് തീരുമാനം. ജില്ല പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണസംഘത്തലവൻ വൈക്കം ഡിവൈ.എസ്.പി കെ. സുഭാഷിന് ഇതുസംബന്ധിച്ച നിർദേശം നൽകി. കന്യാസ്ത്രീ നൽകിയ പീഡനക്കേസ് ശക്തിപ്പെടുത്തുന്നതിെൻറ ഭാഗമായാണിത്. ഫാ. ജയിംസ് ഏർത്തയിൽ നേരേത്ത പാലാ കോടതിയിൽനിന്ന് ജാമ്യം നേടിയിരുന്നു. ബിഷപ്പിന് ജാമ്യം ലഭിച്ചാൽ സാക്ഷികളെ സ്വാധീനിക്കുമെന്നതിനാൽ എത്രയുംവേഗം അന്വേഷണം പൂർത്തിയാക്കാനാണ് നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.