നിലമ്പൂര്‍: പ്രളയബാധിതര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കിയില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന് മന്ത്രി കെ.ടി. ജല ീല്‍. കഴിഞ്ഞ വര്‍ഷത്തെ പ്രളയബാധിതരായ ചാലിയാര്‍ പഞ്ചായത്തിലെ കുടുംബങ്ങള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോ ല്‍ ദാനവും വീടും സ്ഥലവും നഷ്ടമായവര്‍ക്കുള്ള ഭൂമിയുടെ രേഖയുടെ വിതരണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയത്തിൽ നഷ്ടം സംഭവിച്ച 36,000 പേര്‍ക്ക് ധനസഹായം വിതരണം ചെയ്തു. മതിയായ രേഖകള്‍ നല്‍കിയവര്‍ക്കെല്ലാം ആനുകൂല്യം നല്‍കി. ഈ വര്‍ഷം നഷ്ടം സംഭവിച്ചവരുടെ പുനരധിവാസവും ധനസഹായ വിതരണവും വേഗത്തിലാക്കിയിട്ടുണ്ട്. കവളപ്പാറയില്‍ 59 പേരില്‍ 35 പേരുടെ ബന്ധുക്കള്‍ക്ക് നാല് ലക്ഷം വീതം നല്‍കി. ആനമറിയിൽ മരിച്ച രണ്ട് സഹോദരിമാരുടെ ബന്ധുക്കള്‍ക്കും നഷ്ടപരിഹാരം നല്‍കിയെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.