തൃശൂർ: പുരുഷാധിപത്യം നിലനിൽക്കുന്ന ബസ് സർവിസ് വ്യവസായത്തിലെ സ്ത്രീ സാന്നിധ്യ മായ വനിത ട്രാൻസ്പോർട്ട് സഹകരണ സംഘം നടത്തുന്ന ബസ് സർവിസിെൻറ നിയന്ത്രണം വിട്ടു. തൃ ശൂർ ജില്ല പഞ്ചായത്തിെൻറ മുൻകൈയിൽ 20 വർഷമായി സ്ത്രീകൾ സഹകരണ സംഘം രൂപവത്കരിച്ച ് നടത്തുന്ന രാജ്യത്തെ ആദ്യത്തെ വനിത ബസ് സർവിസ് റോഡ് നികുതി അടയ്ക്കാൻ പണമില്ലാതെ നിർത്തിവെക്കുന്നു. തിരുവില്വാമല-കൊടുങ്ങല്ലൂർ റൂട്ടിൽ വനിത ഡ്രൈവർമാരും കണ്ടക്ടർമാരുമായി സർവിസ് നടത്തുന്ന ഈ ബസ് സ്ത്രീശാക്തീകരണത്തിെൻറ ഉത്തമ മാതൃകയായിരുന്നു.
ജില്ല പഞ്ചായത്ത് അഭിമാനമായി കൊണ്ടാടുന്ന വനിത ട്രാൻസ്പോർട്ട് വർഷങ്ങളായി നഷ്ടത്തിലാണ്. ശമ്പളത്തിനും നികുതി അടയ്ക്കാനും അറ്റകുറ്റപണികൾക്കും കടം വാങ്ങിയ അഞ്ച് ലക്ഷത്തോളം രൂപ തിരിച്ചടക്കാൻ കഴിയാതെ നട്ടം തിരിയുകയാണ് സംഘം. അടുത്ത മാസത്തെ റോഡ് നികുതി അടയ്ക്കാൻ നിർവാഹമില്ലാത്തതിനാൽ ബസ് സർവിസ് നിർത്തുക എന്നൊരു വഴിയേ ഇപ്പോൾ സംഘത്തിന് മുന്നിലുള്ളൂ.
സംഘം സെക്രട്ടറി സതീദേവിക്ക് ശമ്പളം ലഭിച്ചിട്ട് അഞ്ച് മാസമായി. അവരുടെ ആഭരണം പണയം വെച്ചാണ് ഫെബ്രുവരിയിൽ ടാക്സ് അടച്ചത്. ബസ് കണ്ടക്ടർ തങ്കമണി കടം വാങ്ങി മേയിലെ ടാക്സ് അടച്ചു. ഇതൊന്നും തിരിച്ച് കൊടുക്കാനാവാത്ത സാഹചര്യത്തിൽ വീണ്ടും 35,000 രൂപയോളം കടം വാങ്ങി നികുതിയടച്ച് ബാധ്യത സൃഷ്ടിക്കുന്നതിലും ഭേദം സർവിസ് ഉപേക്ഷിക്കുകയാണ് എന്ന നിലപാടിലാണ് സെക്രട്ടറി. ബസ് ഡ്രൈവർ ഷെൽജയും ഈ തീരുമാനത്തെ അനുകൂലിക്കുന്നു. ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുേമ്പാഴുണ്ടായ അപകടത്തിൽ കൈയൊടിഞ്ഞ ഷെൽജക്ക് ഏഴ് മാസമായി വണ്ടിയോടിക്കാൻ കഴിയുന്നില്ല. ഇ.എസ്.ഐ, പി.എഫ് ആനുകൂല്യങ്ങൾ ജീവനക്കാർക്കില്ല. കൃത്യമായി ശമ്പളമോ ആനുകൂല്യമോ നൽകാത്ത സംഘം പ്രവർത്തിക്കേണ്ട കാര്യമെന്താണെന്നാണ് ഇവരുടെ ചോദ്യം.
കൊട്ടിഘോഷിച്ചാണ് ജില്ല പഞ്ചായത്തിെൻറ ഗ്രാേൻറാടുകൂടി വനിത ട്രാൻസ്പോർട്ട് സഹകരണ സംഘം എന്ന പേരിൽ വനിതകൾ മാത്രം ജോലി ചെയ്യുന്ന ബസ്സർവിസ് ആരംഭിച്ചത്. ഇടത് സർക്കാറിെൻറ സ്ത്രീശാക്തീകരണ മാതൃക എന്ന രീതിയിൽ എടുത്തുകാണിക്കപ്പെട്ട പദ്ധതിയാണ് ഇത്. കെ.എസ്.ആർ.ടി.സിയിൽ വനിതകൾക്ക് കണ്ടക്ടറായും ഡ്രൈവറായും ജോലി ചെയ്യാൻ ധൈര്യം നൽകിയത് ഈ പ്രസ്ഥാനമാണ്. ദീർഘവീക്ഷണമില്ലാത്ത പ്ലാനിങ്ങും ഉത്തരവാദിത്തം നിറവേറ്റാത്ത നേതൃത്വവുമാണ് പദ്ധതി കട്ടപ്പുറത്താക്കിയത്. സംഘത്തിന് നാഥനില്ലാതെയായിട്ട് മാസങ്ങളായി. ഭരണസമിതി കാലാവധി കഴിഞ്ഞ് നാല് മാസം പിന്നിട്ടിട്ടും തെരഞ്ഞെടുപ്പ് നടക്കാത്തതിനാൽ തീരുമാനം എടുക്കാൻ ആരുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.