തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സഹോദരൻ ശ്രീജിവിെൻറ ഘാതകരെ കണ്ടെത്താനുള്ള അന്വേഷണം സി.ബി.െഎ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ 765 ദിവസമായി പ്രതിഷേധിക്കുന്ന നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്തിന് പിന്തുണയുമായി േഫസ്ബുക്ക് കൂട്ടായ്മയുടെ മനുഷ്യച്ചങ്ങല. ഞായറാഴ്ച രാവിലെ മുതൽ ആയിരങ്ങളാണ് പങ്കാളികളായത്. സെക്രേട്ടറിയറ്റിന് മുന്നിൽ ജനസഞ്ചയം തീർത്ത പ്രതിഷേധം പാളയം വരെ നീണ്ടു. പ്രതിഷേധം ഉച്ചയോടെ അവസാനിപ്പിച്ചു.
സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് വീണ്ടും കേന്ദ്രസർക്കാറിന് കത്തയക്കുമെന്ന് സർക്കാർ ശനിയാഴ്ച അറിയിച്ചിരുന്നു. എന്നാൽ, കേസ് സി.ബി.െഎ ഏറ്റെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് ശ്രീജിത്ത്. കെ.പി.സി.സി മുൻ അധ്യക്ഷൻ വി.എം. സുധീരനും നടൻ ടോവിനോ തോമസും ശ്രീജിത്തിന് െഎക്യദാർഢ്യവുമായി എത്തി. സർക്കാർ സി.ബി.ഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരൻ ആവശ്യപ്പെട്ടു. നിവിൻപോളി അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ചതിന് പിന്നാലെയാണ് ടോവിനോ തോമസ് ശ്രീജിത്തിനെ കാണാനെത്തിയത്. അതിനിടെ, വിഷയത്തിൽ ഇടപെടുന്നില്ലെന്ന് ആരോപിച്ച് പ്രതിഷേധ കൂട്ടായ്മക്കെത്തിയ ചിലർ മാധ്യമപ്രവർത്തകർക്കുനേരെ തട്ടിക്കയറി.
2014 മേയ് 19നാണ് ശ്രീജിത്തിെൻറ അനുജൻ ശ്രീജിവ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലിൽ മരിച്ചത്. സംഭവം കൊലപാതകമാണെന്ന് പൊലീസ് കംപ്ലയിൻറ് അതോറിറ്റി കണ്ടെത്തിയിരുന്നു. സംഭവസമയത്ത് പാറശ്ശാല സി.ഐയായിരുന്ന ഗോപകുമാർ, എസ്.എസ്.ഐ ഫിലിപ്പോസ്, സിവിൽ ഓഫിസർമാരായ പ്രതാപചന്ദ്രൻ, വിജയദാസ്, എസ്.ഐ.ഡി ബിജുകുമാർ എന്നിവരാണ് കുറ്റാരോപിതർ. ആരോപണ വിധേയരായവരിൽ ഗോപകുമാർ ചവറ സി.ഐയാണ്. ബിജുകുമാർ കാട്ടാക്കട എസ്.ഐയും ഫിലിപ്പോസ് സ്പെഷൽ ബ്രാഞ്ചിലും തുടരുകയാണ്. ഇവർക്കെതിരായ നടപടികൾക്കും അന്വേഷണത്തിനും തടസ്സം ഹൈകോടതി സ്റ്റേയാണെന്നാണ് സർക്കാർ വാദം. എന്നാൽ, അത് ഒഴിവാക്കാൻ സർക്കാർ നടപടി സ്വീകരിക്കാത്തത് ചോദ്യമായി ഉയരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.