തിരുവനന്തപുരം: അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ, അങ്കണവാടികൾ തുടങ്ങിയവയുടെ വൈദ്യു തി നിരക്ക് കൂട്ടിയപ്പോൾ വൻകിട വാണിജ്യസ്ഥാപനങ്ങൾക്ക് വർധനയില്ല. അനാഥാലയ ങ്ങളുടെയും മറ്റും നിരക്ക് യൂനിറ്റിന് 30 പൈസയും ഫിക്സഡ് ചാർജ് കിേലാവാട്ടിന് 35 രൂപ വീതവുമാണ് വർധിപ്പിച്ചത്. നിലവിൽ ഇൗ വിഭാഗത്തിന് ഫിക്സഡ് ചാർജ് ഉണ്ടായിരുന്നി ല്ല. ബോർഡ് വർധന ആവശ്യപ്പെട്ടതുമില്ല. കമീഷൻ സ്വന്തം നിലക്കാണ് വർധന ഏർപ്പെടുത്തിയത്. ബോർഡ് ഇക്കൊല്ലം ആവശ്യപ്പെട്ടതിനെക്കാൾ നിരക്കും വർധിപ്പിച്ചു.
എൽ.ടി.ആർ.എഫ് േപാലെ സ്വകാര്യമേഖലയിലെ വിദ്യാഭ്യാസസ്ഥാപങ്ങൾ, എൽ.ടി.ആർ.ജിയിൽ വരുന്ന സ്വകാര്യ ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയവക്കും വാണിജ്യസ്ഥാപനങ്ങൾ, കടകൾ എൽ.ടി.ഏഴ് (എ) എന്നിവക്കും വർധനയില്ല. എന്നാൽ, ഫിക്സഡ് നിരക്ക് വർധിക്കും. അതേസമയം സ്വകാര്യ ആശുപത്രികൾ തുടങ്ങിയവയിലെ ത്രീഫേസിെൻറ ഫിക്സഡ് ചാർജിൽ 40 രൂപ കുറവ് വരുത്തുകയും ചെയ്തു. ഇവയുടെ നിരക്ക് കുറയ്ക്കണമെന്നായിരുന്നു വൈദ്യുതി ബോർഡിെൻറ ആവശ്യം. ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ മുതലായവർക്ക് വർധനയില്ല. എന്നാൽ, ചെറിയ പെട്ടിക്കടകൾപോലുള്ളവയുടെ ഫിക്സഡ് നിരക്ക് പത്ത് രൂപ കണ്ടും വൈദ്യുതി നിരക്ക് യൂനിറ്റിന് പത്ത് മുതൽ 30 പൈസവരെയും വർധിപ്പിച്ചു. എച്ച്.ടി വിഭാഗത്തിൽപെടുന്ന വൻകിട വാണിജ്യസ്ഥാപനങ്ങൾ, കടകൾ തുടങ്ങിയവക്ക് നിരക്ക് വർധനയില്ല. ഡിമാൻറ് ചാർജിൽ 40 രൂപയുടെ വർധന. സിനിമാ തീയറ്ററുകൾക്ക് പത്ത് പൈസയാണ് യൂനിറ്റിന് വർധന.
ചെറുകിട വ്യവസായത്തിന് പ്രതിമാസ ഫിക്സഡ് നിരക്കിൽ 20 രൂപവരെയും വൈദ്യുതി നിരക്കിൽ യൂനിറ്റിന് 15 മുതൽ 20 പൈസവരെയും വർധിപ്പിച്ചു. െഎ.ടി അധിഷ്ഠിത വ്യവസായത്തിന് ഫിക്സഡ് നിരക്കിൽ 40 രൂപ മുതൽ 80 രൂപ വരെയും യൂനിറ്റിന് 20 മുതൽ 25 പൈസ വരെയും വർധിക്കും. കൃഷി ആവശ്യത്തിന് വെള്ളം പമ്പ് ചെയ്യുന്നതിനുള്ള ഫിക്സഡ് ചാർജിൽ രണ്ടുരൂപയും യൂനിറ്റ് നിരക്ക് 30 പൈസ വീതവും വർധിക്കും. കോഴി-കന്നുകാലി വളർത്തൽപോലുള്ളതിനും ഇതാണ് നിരക്ക്. കേന്ദ്ര-സംസ്ഥാന സർക്കാർ സ്ഥാപനങ്ങൾ, വാട്ടർ അതോറിറ്റി എന്നിവയുടെ ഫിക്സഡ് ചാർജിൽ പത്ത് രൂപയുെട വർധന വരുത്തിയെങ്കിലും വൈദ്യുതി നിരക്ക് വർധിപ്പിച്ചിട്ടില്ല.
വ്യവസായങ്ങൾക്ക് (എച്ച്.ടി) ഡിമാൻറ് ചാർജ് കെ.വി.എക്ക് 40 രൂപയും നിരക്ക് 25 പൈസയും കണ്ട് വർധിപ്പിച്ചു. സർക്കാർ-എയിഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സർക്കാർ ആശുപത്രികൾ, അമ്പലങ്ങൾ, പള്ളികൾ തുടങ്ങിയവയുെട ഫിക്സഡ് ചാർജ് കെ.വി.എക്ക് 20 രൂപയും നിരക്ക് 20 പൈസയും കണ്ട് വർധിപ്പിച്ചു. ഹോട്ടലുകൾ, വിവാഹമണ്ഡപങ്ങൾ തുടങ്ങിയവയുടെ വൈദ്യുതി നിരക്കിൽ 30 പൈസ വർധിക്കും. കൊച്ചി മെട്രോയുടെയും റെയിൽവേയുടെയും വൈദ്യുതി നിരക്കിൽ വർധനയില്ല. റെയിൽവേയുടെ ഡിമാൻറ് നിരക്ക് കെ.വി.എക്ക് 50 രൂപയും കൊച്ചി മെട്രോയുടേത് 25 രൂപയും വർധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.