ചങ്ങനാശ്ശേരി: വിശ്വാസത്തെ തൊട്ടുകളിച്ചവര്‍ക്കുള്ള തിരിച്ചടിയാണ് സംസ്ഥാനത്തെ തെര ഞ്ഞെടുപ്പ് ഫലമെന്ന് എൻ.എസ്.എസ്. ശനിയാഴ്ച പുറത്തിറങ്ങിയ എന്‍.എസ്.എസ് മുഖപ്പത്രമ ായ സര്‍വീസ് മുഖപ്രസംഗത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭ തെരഞ്ഞെടുപ്പി ല്‍ കേരളത്തില്‍ ഒരു സീറ്റില്‍ മാത്രം മറിച്ചൊരുഫലം ഉണ്ടായതിനു കാരണം മുന്നണിയിലെ പ്രാദേശിക ഭിന്നതയാണ്. ശബരിമല അയ്യപ്പനോട് അനാദരവ് കാട്ടിയപ്പോള്‍ ഭൂരിപക്ഷമെന്നും ന്യൂനപക്ഷമെന്നും വ്യത്യാസമില്ലാതെ ജാതിക്കും മതത്തിനും അതീതമായുള്ള വിശ്വാസിസമൂഹത്തിെൻറ പ്രതികരണമാണ് തെരഞ്ഞെടുപ്പില്‍ കണ്ടത്.
മതപരമായ വിശ്വാസങ്ങള്‍ക്കും അതനുസരിച്ച പ്രവര്‍ത്തനങ്ങള്‍ക്കുമുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന എല്ലാ വിഭാഗങ്ങള്‍ക്കും ഉറപ്പുനൽകുന്നുണ്ട്. അതിനെതിരെ ആരുടെ ഭാഗത്തുനിന്നും നീക്കമുണ്ടായാലും മതസ്വാതന്ത്ര്യവും വിശ്വാസവും സംരക്ഷിക്കാന്‍ സര്‍ക്കാറുകള്‍ക്ക് ബാധ്യതയുണ്ട്. അവിടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തിയില്ലെന്ന കാര്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മനസ്സിലാക്കണം. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായ വിധിയെഴുത്ത് കേരളത്തിലുണ്ടാകാന്‍ കാരണം വിലയിരുത്തി രാഷ്ട്രീയ പാർട്ടികളും നേതാക്കളും അവരവരുടേതായ അഭിപ്രായങ്ങള്‍ തട്ടിവിടുന്നുണ്ട്.
ഭൂരിപക്ഷ വിഭാഗത്തിെൻറ വോട്ട് മറിഞ്ഞതാണ്, അതല്ല മൈനോറിറ്റി കണ്സോൾഡേഷനാണ്, അതു രണ്ടും കൂടിയാണ് യു.ഡി.എഫിെൻറ തിളക്കമാര്‍ന്ന വിജയത്തിനു കാരണമെന്ന വിലയിരുത്തലുകളില്‍ അവര്‍ എത്തുന്നു. യഥാർഥത്തില്‍, വിശ്വാസം സംരക്ഷിക്കുന്ന കാര്യത്തില്‍ ഇടതു സര്‍ക്കാര്‍ എടുത്ത തെറ്റായ നടപടിയിലും അത് പരിഹരിക്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയ വീഴ്ചയിലുമുള്ള വിശ്വാസികളുടെ പ്രതിഷേധമാണ് കേരളത്തിൽ പ്രതിഫലിച്ചത്.
എന്‍.ഡി.എപോലും പ്രതീക്ഷിക്കാത്ത വിജയമാണ് നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ അവര്‍ കൈവരിച്ചത്. കാരണം അവരുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളാണ്. അതിനെ ഫലപ്രദമായി നേരിടാന്‍ കോണ്‍ഗ്രസിനും കൂട്ടർക്കും കഴിഞ്ഞില്ല. ഭരണത്തിെൻറ നന്മതിന്മകളോ, രാജ്യം അഭിമുഖീകരിക്കുന്നതോ ജനം നേരിടുന്നതോ ആയ വിഷയങ്ങളോ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയായില്ലെന്നതാണ് വസ്തുത. എന്തായാലും ജനങ്ങള്‍ എടുത്ത തീരുമാനമാണ് ശരി, ആ തീരുമാനം നിലനിൽക്കണമെങ്കില് ജനങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരുഭരണം കേന്ദ്രത്തിലുണ്ടാകണം.
തെരഞ്ഞെടുപ്പ് കഴിഞ്ഞ് അധികാരത്തില്‍ വരുന്ന സർക്കാർ മുഴുവന്‍ ജനങ്ങളുടേതുമാണ്. ഇവിടെ ജനാധിപത്യവും മതേതരത്വവും തുല്യനീതിയും പുലരണമെന്ന ആഗ്രഹമാണ് ജനങ്ങള്‍ക്കുള്ളത്. ജാതിക്കും മതത്തിനും അതീതമായ ജനക്ഷേമം പുലരുന്ന ഭരണം കാഴ്ചവെക്കാന്‍ കേന്ദ്രസര്‍ക്കാറിനു കഴിയട്ടെയെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.