തിരുവനന്തപുരം: ജാതി-മത സംഘടനകൾ ഏതെങ്കിലും പ്രത്യേക പാർട്ടികൾക്ക് വോട്ടു ചോദി ക്കുന്നത് ചട്ടലംഘനമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ടിക്കാറാം മീണ. എൻ.എസ്.എസി നെതിരെ പരാതി ലഭിച്ചിട്ടില്ല. ലഭിച്ചാൽ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രത്യേക പാർട്ടിക്കുവേണ്ടി ആഹ്വാനം നൽകുന്നത് ശരിയല്ല. ശബരിമല വിഷയം ചർച്ച ചെയ്യുന്നതിന് വിലക്കില്ല. എന്നാൽ, അയ്യപ്പെൻറ പേരിൽ േവാട്ട് ചോദിക്കാൻ പാടില്ല. ദേവസ്ഥാനത്തെ ന്യൂനതകളും മറ്റും ചൂണ്ടിക്കാണിക്കാമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ചില കക്ഷികൾ അതിരു വിടുന്നതായി കമീഷൻ വിലയിരുത്തി.
ഇതിനെതിരെ നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യതെരഞ്ഞെടുപ്പ് ഒാഫിസർ ഡി.ജി.പിക്കും അഞ്ച് കലക്ടർമാർക്കും കത്ത് നൽകി. പൊതുജനങ്ങൾക്ക് പ്രയാസമുണ്ടാക്കുക, റോഡ് തടസ്സം സൃഷ്ടിക്കുക, ശബ്ദ മലിനീകരണം ഉണ്ടാക്കുക തുടങ്ങിയ വിഷയങ്ങൾ കമീഷന് മുന്നിൽ വന്നു. ചില പരാതികളും ഇത് സംബന്ധിച്ച് കമീഷന് ലഭിച്ചിട്ടുണ്ട്. കത്തിൽ ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ജില്ല പൊലീസ് മേധാവിമാർക്ക് ഇക്കാര്യത്തിൽ നടപടിക്ക് ഡി.ജി.പി നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.