അടിമാലി: ദേശീയപാതക്കരികിൽ വയോധികയെ കാറിൽ അവശനിലയിൽ കണ്ടെത്തി. മാനന്തവാടി കാമ്പാട്ടി വെൺമണി വലിയവേലിക്കകത് ത് മാത്യുവിെൻറ ഭാര്യ ലൈലാമണിയെയാണ് (63) വെള്ളിയാഴ്ച ഉച്ചയോടെ പൂട്ടിയ കാറിൽ കണ്ടത്. പൊലീസെത്തി ആശുപത്രിയ ിൽ പ്രവേശിപ്പിച്ചു. ഭർത്താവ് മാത്യുവിനോടൊപ്പമാണ് എത്തിയതെന്നാണ് സൂചന.
വ്യാഴാഴ്ച ഉച്ചയോടെ കാർ പാർക്ക് ചെയ്ത് ഭർത്താവ് പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോയതാണെന്നാണ് വയോധിക പറയുന്നത്. എന്നാൽ, പൊലീസും നാട്ടുകാരും നടത്തിയ അന്വേഷണത്തിൽ വെള്ളിയാഴ്ച വൈകീട്ടുവരെ മാത്യുവിനെ കണ്ടെത്താനായില്ല. ആൾട്ടോ കാറിെൻറ പിൻസീറ്റിൽ വീട്ടുസാധനങ്ങളും പലചരക്ക് സാധനങ്ങളുമാണ്. വയോധിക പരസ്പര വിരുദ്ധമായാണ് സംസാരിക്കുന്നത്. വാഹനത്തിൽ നിന്ന് പാസ് ബുക്കും ഒരു മൊബൈലും ലഭിച്ചിട്ടുണ്ട്.
െപാലീസ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. ഭർത്താവിേൻറതെന്ന് സംശയിക്കുന്ന നമ്പറിൽ ബന്ധപ്പെടാൻ അടിമാലി പൊലീസ് ശ്രമിച്ചപ്പോൾ തൃശൂരാണ് റേഞ്ച് കാണിക്കുന്നത്. വയോധികയുടെ ഒരു ഭാഗം തളർന്ന നിലയിലാണ്. പൊലീസ് അന്വേഷണത്തിൽ വയനാട് തലപ്പുഴ സ്റ്റേഷൻ പരിധിയിലെ താമസക്കാരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന ഭൂമി അടുത്തിടെ വിറ്റു. ഏതാനും നാളായി വാടകക്കാണ് താമസം. അടുത്തിടെ ലൈലാമണിക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു. മൂന്നുദിവസം മുമ്പാണ് ഇരുവരെയും നാട്ടുകാർ അവസാനമായി മാനന്തവാടി മുതിരേകിയിൽ കണ്ടത്.
ഒരു മകൻ തിരുവനന്തപുരത്തുണ്ട്. ഇടുക്കി നെടുങ്കണ്ടത്ത് ഇവർക്ക് ബന്ധുവുണ്ട്. അടിമാലി സി.ഐയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.