തിരുവനന്തപുരം: അടുത്ത മൂന്നാഴ്ച കോവിഡ് രോഗവ്യാപനം ഭയക്കുന്നതിനാൽ അതിജാഗ്ര തയിൽ വിട്ടുവീഴ്ച വേണ്ടെന്ന് മന്ത്രിസഭാ യോഗം. നടപടികൾ ശക്തമാക്കുന്നതിെൻറ ഭാ ഗമായി സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ പ്രവർത്തനം വൈകുന്നേരം ആറ് വരെ നീട്ടും. കുടുംബാരോഗ്യ കേന്ദ്രങ്ങളായ പി.എച്ച്.സികളിൽ നിലവിൽ ആറ് വരെ പ്രവർത്തിക്കു ന്നു.
മറ്റുള്ളവയുടെ സമയം നീട്ടുേമ്പാൾ ഒരു ഡോക്ടറെ കൂടി അധികം നിയമിക്കും. അവധിയിലുള്ള ഡോക്ടർമാരെ മുഴുവൻ വിളിച്ചു വരുത്തും. വിരമിച്ച ഡോക്ടർമാരുടെ അടക്കം സേവനം ഉറപ്പാക്കാനും തീരുമാനമായി.
കോവിഡ് പ്രതിരോധത്തിന് വിദഗ്ധ ഡോക്ടർമാരുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപവത്കരിക്കും. ഇതിലെ അംഗങ്ങളെ വെള്ളിയാഴ്ച നിശ്ചയിക്കും. വിരമിച്ച ഡോക്ടർമാർ, നഴ്സുമാർ, പാരാമെഡിക്കൽ ജീവനക്കാർ എന്നിവരുടെ സേവനം ഉറപ്പാക്കും. ഇവരുടെ ജില്ല തിരിച്ച പട്ടിക തയ്യാറാക്കാൻ ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
രോഗം വ്യാപിച്ചാൽ ഇപ്പോഴത്തെ സംവിധാനം മതിയാകിെല്ലന്നാണ് വിലയിരുത്തൽ. കരുതൽ എന്ന നിലയിൽ കൂടുതൽ ഡോക്ടർമാരെ റിക്രൂട്ട് ചെയ്യേണ്ടി വരും. കൂടുതൽ വ്യാപിച്ചാൽ ഇപ്പോഴത്തെ സംവിധാനം മതിയാകില്ല. സാമൂഹിക വ്യാപനം ഭയക്കുന്ന അടുത്ത മൂന്നാഴ്ച നിർണായമാണ്. കോവിഡ് ഭീഷണിയെ തുടർന്ന് സാമ്പത്തിക സാമൂഹിക രംഗത്തെ പ്രത്യാഘാതങ്ങളും മന്ത്രിസഭ ചർച്ച ചെയ്തു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് മന്ത്രി കെ.കെ. ശൈലജ അഭ്യർഥിച്ചു.
വ്യക്തമായ കാരണങ്ങളില്ലാത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കണം. കോവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.