ചിറ്റൂർ (പാലക്കാട്): ചികിത്സ പിഴവിനെത്തുടർന്ന് ഒന്നര വയസ്സുകാരൻ മരിച്ച സംഭവത്തിൽ ഡോക്ടർ അറസ്റ്റിൽ. ആന്ധ്രപ്രദേശ് കുർണൂൽ സ്വദേശിയായ ഡോ. മഹേഷാണ് അറസ്റ്റിലായത്. 2018 ജനുവരി 22നായിരുന്നു സംഭവം. വിളയോടിയിലെ കരുണ മെഡിക്കൽ കോളജിൽ വയറുവേദനയെത്തുടർന്ന് ചികിത്സക്കെത്തിയ പാട്ടികുളം ദഫേദർ ചള്ള സ്വദേശിയായ സനൽ കുമാറിന്റെ മകൻ ആദിദേവാണ് മരിച്ചത്.
സനൽകുമാറിന്റെ പരാതിയിൽ മീനാക്ഷിപുരം പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ഡോക്ടർമാർക്കെതിരെയുള്ള ക്രിമിനൽ കേസുകളിൽ മെഡിക്കൽ വിദഗ്ധരുടെ പാനലിന്റെ അഭിപ്രായം ആവശ്യമായതിനാൽ മെഡിക്കൽ വിദഗ്ധരുടെ അപെക്സ് ബോർഡ് രൂപവത്കരിച്ച് അഭിപ്രായം തേടിയിരുന്നു.
കുട്ടിയെ ചികിത്സിച്ച ഡോക്ടറുടെ കൈപിഴവിനാലാണ് മരണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡോക്ടറെ ചിറ്റൂർ ഡിവൈ.എസ്.പി സി. സുന്ദരത്തിന്റെ നേതൃത്വത്തിൽ ആന്ധ്രയിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.