അംഗൻവാടികളിൽ വിതരണം ചെയ്ത പഴകിയ കടലയും പയറും
നെയ്യാറ്റിൻകര: അംഗൻവാടിയിലെ കുരുന്നുകൾക്ക് വിതരണം ചെയ്തത് പഴകിയ കടലയും പയറും. നെയ്യാറ്റിൻകര നഗരസഭ പരിധിയിലെ 44 ഓളം വാർഡുകളിൽ എത്തിച്ചതെല്ലാം ഉപയോഗശൂന്യമായ സാധനങ്ങളാണ്.
പഴയ പെരുമ്പഴുതൂർ ഭാഗത്തുള്ള അംഗൻവാടികളിലെ അധ്യാപികമാർ നഗരസഭ ഹെൽത്ത് വിഭാഗത്തിനെ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ പൊട്ടിക്കാത്ത കവറുകളിലുള്ള കടലയും പയറും പഴകിയതും കേടായതും ചെറു പ്രാണികൾ തിന്നവയാണെന്നും കണ്ടെത്തി. പാക്കിങ്ങിനുപുറത്ത് ആദ്യം ഒട്ടിച്ച ലേബലിൽ മാനുഫാക്ചറിങ് ഡേറ്റ് കഴിഞ്ഞിട്ടുണ്ട്. ഇതിനുപുറത്ത് പുതിയ ഡേറ്റ് എഴുതിയ ലേബൽ ഒട്ടിച്ചാണ് വിതരണക്കാർ എത്തിച്ചതെന്ന് അംഗൻവാടിയിലെ ജീവനക്കാർ പറയുന്നു. നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ശശികുമാർ, ജെ.എച്ച്.ഐ സിന്ധു, അശ്വതി എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.