കൊല്ലം: സമൂഹ മാധ്യമങ്ങൾ വഴി സാത്താൻ ആരാധനയിലേക്ക് വിദ്യാർഥികളെ വശീകരിക്കുന്ന ഗൂഢ സംഘങ്ങൾ കേരളത്തിലും സജീവം. എല്ലാ നഗരങ്ങളിലും വേരുകളുള്ള ഈ സംഘത്തിൽ അകപ്പെട്ട് പണവും രേഖകളും നഷ്ടപ്പെടുന്നവർ ഭീതിയിൽ ഒന്നും പുറത്ത് പറയു ന്നില്ല.
കൊല്ലത്ത് പത്താം ക്ലാസുകാരനെ വശീകരിച്ച് കെണിയിലകപ്പെടുത്തിയ സംഭവമാണ് ഒടുവിലത്തേത്. ദേഹത്ത് മുറിവേൽപ്പിക്കുന്നുതുൾപ്പെടെ അപകടകരമായ ടാസ്കുകൾ എത്തിയതോടെ കുട്ടി പിന്മാറി. ഇതോട വധഭീഷണിയുൾപ്പെടെയെത്തി.
തുടർന്ന് കുട്ടിയും മാതാപിതാക്കളും കലക്ടർക്ക് പരാതി നൽകുകയായിരുന്നു. ശിശുസംരക്ഷണ യൂനിറ്റ് കൗൺസലിങ് ചെയ്തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ കുട്ടി പറഞ്ഞത്. ഇൻസ്റ്റാഗ്രാമിൽ വന്നൊരു ലിങ്ക് വഴിയാണ് കുട്ടി ‘ഇലുമിനാലിറ്റി മെമ്പർഷിപ്പ് ഫോറം’ ഗ്രൂപ്പിലെത്തിയത്.
ബ്ലൂവെയിൽ പോലുള്ള ഗെയിമുകൾക്ക് സമാനമാണ് ഈ ഗ്രൂപ്പിൻെറയും പ്രവർത്തനം. വിദേശത്ത് തൊഴിൽ, പഠന സാധ്യതകൾ, ആഡംബര കാർ, കോടികളുടെ സമ്പാദ്യം, വീടുകൾ എന്നിങ്ങനെയാണ് വാഗ്ദാനം. പലഘട്ടങ്ങളിലായി ടാസ്കുകൾ നൽകിയാണ് ഇവരുടെ കൂട്ടായ്മയിൽ അംഗത്വം നൽകുന്നത്. റെയിൽ പാളത്തിലൂടെ അർധരാത്രി നടത്തിക്കുക, ശരീരം മുറിച്ച് രക്തം കാണിക്കുക, സാത്താനിക് ടെമ്പിൾ വീട്ടിൽ ഒരുക്കുക, ആടിെൻറ രക്തം ബലിനൽകുക എന്നിങ്ങനെ പോകുന്നു ടാസ്കുകൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.