തിരുവനന്തപുരം: തലസ്ഥാനത്ത് വിജയം ഉറപ്പുള്ള നിയമസഭാ മണ്ഡലത്തിൽനിന്നുള്ള വനിതാ സ്ഥാനാർഥി ആരാകും? നിലവിലെ എം.എൽ.എമാരിൽ എത്രപേർ വീണ്ടും മത്സരിക്കും? പുതുമുഖങ്ങൾ ആരൊക്കെ? തുടങ്ങിയ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സി.പി.എം ജില്ലാ സെക്രേട്ടറിയറ്റ് ബുധനാഴ്ച.
തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപറേഷൻ വ്യക്തമായ ഭൂരിപക്ഷത്തോടെ പിടിച്ചെടുക്കാൻ തന്ത്രങ്ങൾ ആവിഷ്കരിച്ച കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിലാകും സെക്രേട്ടറിയറ്റ് ചേരുക. ബി.ജെ.പി കേരളത്തിൽ വിലാസമുണ്ടാക്കിയ നേമം ഉൾപ്പെടുന്ന ജില്ലയിൽ ഒരുതരത്തിലുള്ള ഒഴികഴിവും സ്ഥാനാർഥി പട്ടികയിൽ പാടില്ലെന്ന നിലപാടിലാണ് നേതൃത്വം.
2016 ൽ 10 സീറ്റിലാണ് സി.പി.എം മത്സരിച്ചത്. എട്ടിലും വിജയിച്ചു. കഴക്കൂട്ടം, വട്ടിയൂർക്കാവ്, വാമനപുരം, ആറ്റിങ്ങൽ, കാട്ടാക്കട, അരുവിക്കര, വർക്കല, നേമം, പാറശ്ശാല, നെയ്യാറ്റിൻകര എന്നിവിടങ്ങളിൽ വിജയിച്ചപ്പോൾ നേമവും അരുവിക്കരയും കൈവിട്ടു.
കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് രണ്ടാമൂഴത്തിൽ ഇതുവരെയും മറ്റൊരു എതിരാളി നേതൃത്വത്തിെൻറ മനസ്സിൽ ഉയർന്നിട്ടില്ല. ഉപതെരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് പോലുള്ള കോൺഗ്രസ് മണ്ഡലം പിടിച്ച വി.കെ. പ്രശാന്തിെൻറ പേരിലും അട്ടിമറി പ്രതീക്ഷിക്കുന്നില്ല.
ഡി.കെ. മുരളി (വാമനപുരം), െഎ.ബി. സതീഷ് (കാട്ടാക്കട), വി. ജോയി (വർക്കല), കെ. അൻസലൻ (നെയ്യാറ്റിൻകര), സി.കെ. ഹരീന്ദ്രൻ (പാറശ്ശാല) എന്നിവർ രണ്ടാം ടേം പ്രതീക്ഷിക്കുന്നു.
നേമത്ത് വി. ശിവൻകുട്ടി എന്ന പഴയ മുഖത്തിലേക്കുതന്നെ സി.പി.എം വീണ്ടും തിരിയുമോ എന്നതിനും ഇന്ന് മറുപടി ലഭിക്കും. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ടുകളുടെ അടിസ്ഥാനത്തിൽ നേമം മണ്ഡലത്തിൽ എൽ.ഡി.എഫിന് ലഭിച്ച നേരിയ മുൻതൂക്കം സ്ഥാനാർഥി നിർണയത്തിൽ പ്രതിഫലിക്കും.
അരുവിക്കരയിൽ വി.കെ. മധു, എം. ഷിജുഖാൻ, എ.എ. റഹീം, സ്റ്റീഫൻ എന്നീ പേരുകളാണ് പറഞ്ഞുകേൾക്കുന്നത്. ആറ്റിങ്ങലിൽ തുടർച്ചയായി മൂന്നുതവണ വിജയിച്ച ബി. സത്യൻ തുടരണമെങ്കിൽ സംസ്ഥാന നേതൃത്വം കനിയണം. എല്ലാ ജില്ലയിൽനിന്നും ഒരു വനിതാ സ്ഥാനാർഥിയെ വിജയസാധ്യതയുള്ള മണ്ഡലത്തിൽ നിർത്തേണ്ടതുള്ളതിനാൽ ആറ്റിങ്ങലിൽ വനിത വരുമെന്ന സൂചനയും ശക്തമാണ്.
ജനാധിപത്യ കേരളാ കോൺഗ്രസിന് സീറ്റ് കൊടുത്തില്ലെങ്കിൽ തിരുവനന്തപുരം മണ്ഡലത്തിലും സ്ഥാനാർഥിയെ കണ്ടെത്തേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.