വാടാനപ്പള്ളി: സി.പി.എം വിട്ട് സി.പി.ഐയിൽ എത്തിയ സി.ഐ.ടി.യു നേതാവ് ഒരാഴ്ചക്കുശേഷം വീണ്ടും സി.പി.എമ്മിലേക്ക്. സി.പി.എം വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി അംഗമായിരുന്ന ആർ.എ. മുബീനലിയാണ് വീണ്ടും പാർട്ടി മാറിയത്. സി.ഐ.ടി.യു നാട്ടിക ഏരിയ ജോയൻറ് സെക്രട്ടറിയും ഓട്ടോ ആൻഡ് ലൈറ്റ് മോട്ടോഴ്സ് ഡ്രൈവേഴ്സ് യൂനിയൻ സി.ഐ.ടി.യു നാട്ടിക ഏരിയ സെക്രട്ടറിയും ഓട്ടോ ജില്ല ജോയൻറ് സെക്രട്ടറിയും ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോഴ്സ് വർക്കേഴ്സ് ഫെഡറേഷൻ സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗവുമായ ആർ.എ. മുബീനലി ഇക്കഴിഞ്ഞ 30നാണ് സി.പി.എം വിട്ട് സി.പി.ഐയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്.
സി.പി.ഐ വാടാനപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫിസിൽ നടന്ന സ്വീകരണയോഗം പാർട്ടി ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവനാണ് ഉദ്ഘാടനം ചെയ്തത്. മുബീനലിയെ കൊണ്ടുവന്നതിൽ സി.പി.ഐ ഏറെ ആഹ്ലാദത്തിലായിരുന്നു. സി.പി.എമ്മിന് പ്രഹരമേറ്റ അവസ്ഥയായിരുന്നു. ഇതിനിടയിലാണ് ശനിയാഴ്ച വീണ്ടും സി.പി.എമ്മിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് മുബീനലി നേതാക്കളെ സമീപിച്ചത്. സി.പി.ഐയെ തള്ളിപ്പറഞ്ഞും സി.പി.എം നേതാക്കൾക്ക് ക്ഷമാപണക്കത്ത് നൽകിയുമാണ് സി.പി.എമ്മിൽ വീണ്ടും ചേരാൻ തീരുമാനിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.