തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനം ജില്ലകളിൽ കൂടുതൽ കേന്ദ്രീകരിക്കുന്നു. ജില്ലകളിലെ പ്രവർത്തനങ്ങളെ സഹായിക്കുന്നതിന് 14 െഎ.എ.എസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
തിരുവനന്തപുരത്ത് കലക്ടറെ സഹായിക്കാന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനെ നിയോഗിച്ച അനുഭവത്തിെൻറ വെളിച്ചത്തിലാണ് തീരുമാനം. യുദ്ധകാലാടിസ്ഥാനത്തില്‍ ഫസ്റ്റ്ൈലൻ ട്രീറ്റ്മെൻറ് സെൻററുകളും റിവേഴ്സ് ക്വാറൻറീന് സെൻററുകളും ഒരുക്കുന്നതിനും നിർദേശം നൽകി.
രോഗവ്യാപനം കൂടിയ ജില്ലകെള പ്രത്യേകം ശ്രദ്ധിക്കും. തലസ്ഥാന ജില്ലയിലെ 201 രോഗികളിൽ എവിടെനിന്ന് രോഗബാധയുണ്ടാെയന്ന് മനസ്സിലാകാത്ത 19 പേരുണ്ട്. ജില്ലയിലെ ക്രിട്ടിക്കല്‍ കണ്ടെയ്ന്‍മെൻറ് സോണുകളില്‍ ആളുകൾക്കുവേണ്ട എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. മെഡിക്കല്‍, ആംബുലന്‍സ് സൗകര്യങ്ങള്‍ സജ്ജമാണ്. പ്രദേശത്ത് സൗജന്യ റേഷന്‍ വിതരണം പൂര്‍ത്തിയായി.
ആലപ്പുഴയിൽ കര്‍ശന നിയന്ത്രണവും നിരീക്ഷണവും
ആലപ്പുഴയിൽ 34 പേര്‍ക്ക് രോഗബാധയുണ്ടായതില്‍ 15ഉം സമ്പര്‍ക്കത്തിലൂടെയാണ്. ഉറവിടമറിയാത്ത രണ്ടുപേരുമുണ്ട്. കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്ക്, ആറാട്ടുപുഴ, നൂറനാട്, പാലമേല്‍, താമരക്കുളം, പുളിങ്കുന്ന് എന്നീ ഗ്രാമപഞ്ചായത്തുകള്‍ എന്നിവയില്‍ ഉള്‍പ്പെട്ട മുഴുവന്‍ പ്രദേശങ്ങളും കണ്ടെയ്ന്‍മെൻറ് സോണുകളാണ്.
കൂടുതല്‍ രോഗബാധ സ്ഥിരീകരിച്ച ഐ.ടി.ബി.പി നൂറനാട്, കായംകുളം നഗരസഭ, ചേര്‍ത്തല താലൂക്കിലെ പള്ളിത്തോട്, എഴുപുന്ന എന്നീ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണങ്ങളും നിരീക്ഷണവും വ്യാപകമായ കോവിഡ് പരിശോധനകളും നടത്തുന്നുണ്ട്.
ഇതുവരെ 130 ഐ.ടി.ബി.പി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 209 സാമ്പിളുകളാണ് ഇവിടെ ശേഖരിച്ചത്.
ചെല്ലാനത്ത് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ
എറണാകുളം ജില്ലയില്‍ സമ്പര്‍ക്കം മൂലമുള്ള രോഗബാധ വര്‍ധിച്ച ചെല്ലാനം, ആലുവ മുനിസിപ്പാലിറ്റി, കീഴ്മാട് പഞ്ചായത്ത് എന്നിവിടങ്ങളിലും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. ചെല്ലാനത്ത് ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചു. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ റാപ്പിഡ് ആക്ഷന്‍ ടീമിനെ നിയോഗിച്ചു. റേഷന്‍ സാധനങ്ങളും അവശ്യവസ്തുക്കളും എത്തിക്കുന്നതിനുവേണ്ടിയും സംവിധാനമൊരുക്കിയിട്ടുണ്ട്. ചെല്ലാനത്ത് ഒരു ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻറര്‍ ഒരുക്കും. സമീപപ്രദേശങ്ങളും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്.
തൂണേരിയിൽ ട്രിപ്ൾ ലോക്ഡൗൺ
കോഴിക്കോട് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട തൂണേരി ഗ്രാമപഞ്ചായത്ത് ട്രിപ്ള്‍ ലോക്ഡൗണിലാണ്. രണ്ടുപേരില്‍നിന്ന് 53 പേർക്കാണ് ഇവിടെ രോഗബാധയുണ്ടായത്. ഒരു സ്ത്രീക്കും പുരുഷനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് സമ്പര്‍ക്കം പുലര്‍ത്തിയവരെ മുഴുവന്‍ ആൻറിജന്‍ ടെസ്റ്റിന് വിധേയരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.