പാലക്കാട്: ജില്ലയിലെ ഒമ്പത് സിവിൽ പൊലീസ് ഓഫീസർമാരുടെ (സി.പി.ഒ) കൂട്ടസ്ഥലംമാറ്റം സംസ്ഥാന അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷനുകൾ പരിഗണിക്കാതെ വിദൂര സ്റ്റേഷനുകളിലേക്ക് മാറ്റിയ നടപടിയെ ചോദ്യംചെയ്ത് സമർപ്പിച്ച ഹരജിയിലാണ് ട്രൈബ്യൂണലിന്റെ ഇടപെടൽ.
ഉദ്യോഗസ്ഥർ നൽകിയ ഓപ്ഷനുകൾ മുൻനിർത്തി ഒരു മാസത്തിനകം പുനർനിയമനം നൽകാൻ സംസ്ഥാന പൊലീസ് മേധാവിക്ക് ട്രൈബ്യൂണൽ കർശന നിർദേശം നൽകി. കേരള പൊലീസ് അസോസിയേഷൻ, കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ എന്നിവയുടെ ജില്ല, സംസ്ഥാന ഭാരവാഹികളായ ഉദ്യോഗസ്ഥരെയാണ് അടുത്തിടെ കൂട്ടത്തോടെ സ്ഥലംമാറ്റിയത്. അർഹമായ സൗകര്യങ്ങളോ സൗകര്യപ്രദമായ ഓപ്ഷനുകളോ പരിഗണിക്കാതെ പ്രതികാരബുദ്ധിയോടെയാണ് സ്ഥലംമാറ്റം നടപ്പിലാക്കിയതെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.