തിരുവനന്തപുരം: ഇതര സംസ്ഥാനങ്ങളിൽ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കുമെന്ന ും ഇവർക്കായി നോർക്ക വഴി ബുധനാഴ്ച രജിസ്ട്രേഷൻ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പി ണറായി വിജയൻ.
ഇതര സംസ്ഥാനങ്ങളിൽ ചികിത്സാർഥം പോയവർ, ചികിത്സകഴിഞ്ഞവർ, പഠനാവശ്യങ്ങൾക്ക് പോയവർ, പഠനം പൂർത്തിയാക്കി മടങ്ങാനാവാതെ കഴിയുന്നവർ, പരീക്ഷ, ഇൻറർവ്യൂ എന്നീ ആവശ്യങ്ങൾക്ക് പോയവർ, തീർഥാടനം, വിനോദസഞ്ചാരം, ബന്ധു-സുഹൃത് സന്ദർശനം എന്നിവക്ക് പോയി കുടുങ്ങിയവർ, റിട്ടയർ ചെയ്തവർ, ജോലി നഷ്ടപ്പെട്ട് കുടുങ്ങിയവർ, കൃഷിയാവശ്യാർഥം ഇതര സംസ്ഥാനങ്ങളിലേക്ക് പോയവർ എന്നിവരെയാണ് മടക്കിയെത്തിക്കുക. ഇവരിൽ പലരുടെയും നില വിഷമത്തിലാണ്. ഭക്ഷണം കിട്ടാത്തവരുണ്ട്. താമസിച്ച ഹോട്ടലുകളിൽനിന്നും ഹോസ്റ്റലുകളിൽനിന്നും ഇറങ്ങേണ്ടി വന്നവരുമുണ്ട്.
നോർക്ക റൂട്ട്സ് വഴി ഇവർക്കായി രജിസ്ട്രേഷൻ ആരംഭിക്കും. ഇവരുടെ ആേരാഗ്യസുരക്ഷക്ക് മുൻകരുതലുകൾ സ്വീകരിക്കും. മടങ്ങിയെത്തുന്നവർക്ക് ക്വാറൻറീൻ നിർബന്ധമാക്കും. പ്രവാസികളെ മടക്കിയെത്തിക്കുേമ്പാൾ സ്വീകരിക്കുന്ന എല്ലാ മുൻകരുതലുകളും നടപടികളും ഇവരുടെ കാര്യത്തിലുമുണ്ടാകും.
ഇവരെ കൊണ്ടുവരാൻ പദ്ധതി തയാറായതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.