കൊട്ടാരക്കര: രമേശ് ചെന്നിത്തലയും കൂട്ടരും കോൺഗ്രസിെൻറ പൈതൃകം പണയം വെക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ.
തെരഞ്ഞെടുപ്പു പ്രചാരണാർഥം കൊട്ടാരക്കരയിൽ സംഘടിപ്പിച്ച യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സർക്കാറിനെതിരായ രാഷ്ട്രീയസഖ്യത്തിലെ സഹയാത്രികരാണ് ബി.ജെ.പിയും കോൺഗ്രസും. പലയിടത്തും വോട്ട് മരവിപ്പിച്ചും പരസ്പരം സഹായിച്ചും ഏകോദര സഹോദരങ്ങളെപ്പോലെയാണ് ഇവർ പ്രവർത്തിക്കുന്നത്.
കേരള കോൺഗ്രസ്- എം മാറിയതോടെ വലിയ കരുത്ത് േചാർച്ചയാണ് യു.ഡി.എഫിന് ഉണ്ടായത്. ആ ചോർച്ച പരിഹരിക്കാനായി ബി.ജെ.പിയുമായും ജമാഅെത്ത ഇസ്ലാമിയുമായി സഖ്യമുണ്ടാക്കി. മതമൗലികവാദികളും കോൺഗ്രസും ഒന്നിക്കുന്ന ബിന്ദുവായി ഇടതുപക്ഷവിരോധം മാറി. എൽ.ഡി.എഫ് മണ്ഡലം കൺവീനർ കെ.എസ്. ഇന്ദുശേഖരൻ നായർ അധ്യക്ഷത വഹിച്ചു.
സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.എൻ. ബാലഗോപാൽ, ജില്ല സെക്രട്ടറി എസ്. സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗം ബി. രാഘവൻ, സി.പി.ഐ ജില്ല സെക്രട്ടറി കെ.ആർ. ചന്ദ്രമോഹൻ, പി. അയിഷാപോറ്റി എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.