തിരുവനന്തപുരം: കോൺഗ്രസ് നേതാവ്, എം.എൽ.എ, കൊച്ചിയിലെ ആദ്യ മേയർ എന്നതിലുപരി സമൂഹം ആദരവോടെ ഏറ്റുവാങ്ങിയ പൊതുപ്രവർത്തകൻ കൂടിയായിരുന്നു കൊച്ചുണ്ണി മാസ്റ്ററെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കൊച്ചുണ്ണി മാസ്റ്ററുടെ ജന്മശതാബ്ദിയാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലാളി നേതാവ് എന്ന നിലയിൽ കൊച്ചുണ്ണി മാസ്റ്ററുടെ സംഭാവനകൾ വലുതാണ്. താൻ ഉൾപ്പെടെയുള്ളവർക്ക് ട്രേഡ് യൂനിയൻ രംഗത്തെ പ്രവർത്തനങ്ങൾക്ക് ഉപദേശ നിർദേശങ്ങൾ നൽകിയത് കൊച്ചുണ്ണി മാസ്റ്റർ ഉൾപ്പെടെയുള്ളവരായിരുന്നു. അദ്ദേഹത്തിെൻറ രാഷ്ട്രീയമായ അഭിപ്രായങ്ങൾക്കും തീരുമാനങ്ങൾക്കും കോൺഗ്രസ് വലിയ വില കൽപിച്ചിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം. ഹസന്, കെ.പി.സി.സി ട്രഷറര്‍ കെ.കെ. കൊച്ചു മുഹമ്മദ്, പ്രഫ.ജി. ബാലചന്ദ്രന്, ഡോ.എം.ആര്. തമ്പാന്, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാന്, അഡ്വ. പി.കെ. വേണുഗോപാല്‍, ഡോ. കായംകുളം യൂനുസ്, എം.എം. സഫര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.