വള്ളിക്കുന്നില്‍ കോണ്‍ഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടി; രണ്ടുപേര്‍ക്ക് പരിക്ക്

വള്ളിക്കുന്ന്: തെരഞ്ഞെടുപ്പ് അവലോകന യോഗത്തില്‍ കോൺഗ്രസ് പ്രവർത്തകർ ഏറ്റുമുട്ടിയതിനെത്തുടർന്ന് രണ്ടുപേര്‍ക്ക് പരിക്ക്. ശനിയാഴ്ച രാവിലെ അരിയല്ലൂര്‍ ജങ്ഷന് സമീപത്തെ ഹോട്ടൽ ഓഡിറ്റോറിയത്തിലാണ് സംഭവം. നേതാക്കളായ ടി.പി. ഗോപിനാഥ്, അജീഷ്, വീക്ഷണം മുഹമ്മദ് എന്നിവരുടെ സാനിധ്യത്തിലായിരുന്നു സംഘര്‍ഷം നടന്നത്. ഇവിടെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെട്ടിരുന്നു. ബ്ലോക്ക് പഞ്ചായത്തിലേക്ക് തേഞ്ഞിപ്പലം പഞ്ചായത്തില്‍നിന്ന് സ്ഥാനാർഥിയെ നിര്‍ത്തിയതിനെക്കുറിച്ചും മറ്റും യോഗത്തിലുണ്ടായ സംസാരം വാക്കേറ്റത്തിൽ കലാശിക്കുകയായിരുന്നു.

ബഹളമായതോടെ അധ്യക്ഷൻ യോഗം പിരിച്ചുവിട്ടു. തേഞ്ഞിപ്പലത്തുനിന്ന് എത്തിയ പ്രവർത്തകനെ ചിലർ മർദിച്ചതോടെയാണ് സംഘർഷം തുടങ്ങിയത്. ഇതോടെ പ്രവര്‍ത്തകര്‍ ഹാളിനുള്ളിൽ ഏറ്റുമുട്ടി. പിന്നീട് സംഘര്‍ഷം തെരുവിലേക്ക് നീങ്ങി. ഹാളിൽനിന്ന് പുറത്തേക്ക് ഓടിയ ശേഷം അരിയല്ലൂര്‍ ജങ്ഷനില്‍ നില്‍ക്കുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഉള്ളിശ്ശേരി വിനോദ്, ഉള്ളിശ്ശേരി മോഹനന്‍ എന്നിവരെ ഒരുസംഘം ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇവര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

Tags:    
News Summary - clash between congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.