കൊടിയത്തൂർ: കൊറോണക്കാലത്ത് മുതിർന്നവരുടെ മനസ്സിലുണ്ടാകുന്ന ഭീതിയും കരുതലും ല ോക്ഡൗൺ പശ്ചാത്തലത്തിലെ സഹനവും എല്ലാം കുട്ടികൾ എത്രത്തോളം ശ്രദ്ധിക്കുന്നുണ്ട് എന് ന കാര്യം പ്രതിഫലിപ്പിക്കുന്നതാണ് കൊടിയത്തൂർ പന്നിക്കോട് പരവരിയിൽ വീട്ടുമുറ്റത് ത് കുട്ടികൾ ഒരുക്കിയ ‘കൊറോണ ക്ലിനിക്.’ ക്ലിനിക് ഒരുക്കിയതും രോഗികളും ഡോക്ടറുമായെത്തിയതും അത് മൊബൈൽ ഫോണിൽ ചിത്രീകരിച്ചതുമെല്ലാം കൊച്ചുകുട്ടികൾ തന്നെയാണ്.
അരീക്കാട് സ്വദേശി ഷാജഹാെൻറ മകൾ ഹംദയാണ് ഡോക്ടറായി അഭിനയിച്ചത്. സഹോദരി നൗറ ക്ലിനിക്കിെൻറ പ്രവർത്തനങ്ങൾ കാമറയിൽ പകർത്തുകയും ചെയ്തു. പരവരിയിൽ മിൻസറിെൻറ മക്കളായ നസീൽ, ഹനീൻ, നവാൽ, ശിഹാബിെൻറ മക്കളായ അസീം, അബീദ് എന്നിവർ രോഗികളായും വേഷമിട്ടപ്പോൾ അതിൽ കുട്ടികളുടെ നിഷ്കളങ്ക മനസ്സിെൻറകൂടി പ്രകടനമായി. സ്കൂൾ അവധിക്ക് പരവരിയിലെ തറവാട് വീട്ടിലെത്തിയ കുട്ടികൾ ലോക് ഡൗണിെൻറ പശ്ചാത്തലത്തിൽ കുറച്ച് ദിവസമായി ഇവിടെത്തന്നെ കഴിയുകയായിരുന്നു.
കുട്ടികൾ പകർത്തിയ ദൃശ്യങ്ങൾ കുട്ടികളിലൊരാളുടെ പിതാവായ മിൻസർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. രണ്ടു ദിവസത്തിനകം ഒരു ലക്ഷത്തിലധികം ആളുകളാണ് ഈ വിഡിയോ കണ്ടത്. വീട്ടിൽ അടച്ചിട്ടിരിക്കുന്ന ലോക്ഡൗൺ കാലത്ത് ഓരോരുത്തരും മൊബൈൽ ഫോണുകൾക്കും ടെലിവിഷനുകൾക്കും മുന്നിൽ തളച്ചിടപ്പെടുമ്പോൾ പഴയകാല സ്കൂൾ അവധികളുടെ ഗൃഹാതുരത്വമുണർത്തുന്ന ഓർമകൂടിയാണ് ഈ കൊച്ചുകുട്ടികളുടെ കൊറോണ ക്ലിനിക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.