കൊച്ചി: മുഖ്യമന്ത്രിയുടെ വിദേശയാത്രകളില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട ഹരജിക്കാരൻ വ്യാഴാഴ്ച നേരിട്ട െത്തണമെന്ന് ഹൈകോടതിയുടെ അന്ത്യശാസനം. ചൊവ്വാഴ്ച ഹാജരായി വിശദീകരണം നൽകണമെന്ന് നിർേദശിച്ചിട്ടും എത്താത്ത സാഹചര്യത്തിലാണ് ഹരജിക്കാരൻ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശി ഡി. ഫ്രാന്‍സിസിന് ജസ്റ്റിസ് പി. ഉബൈദ് അന്ത്യശാസനം നൽകിയത്. കേസിെൻറ രേഖകൾ വിവരാവകാശ നിയമപ്രകാരം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പമുണ്ടായ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതക്കുവേണ്ടി ഹരജിക്കാരനോട് നേരിട്ട് ഹാജരാകാൻ കോടതി നേരത്തേ ഉത്തരവിട്ടത്.
2016 ഡിസംബറിൽ യു.എ.ഇയിലേക്കും 2018 ജൂലൈയിൽ അമേരിക്കയിലേക്കും മുഖ്യമന്ത്രി നടത്തിയ യാത്രകളുടെ ചെലവ് ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാരൻ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാൽ, കന്യാകുമാരിയില്‍നിന്ന് ഹൈകോടതിയിലെത്താന്‍ പ്രയാസമായതിനാലാണ് വരാതിരുന്നതെന്നാണ് ഹരജിക്കാരെൻറ അഭിഭാഷകൻ കോടതിയെ അറിയിച്ചു. കന്യാകുമാരിയില്‍നിന്നെത്തി ഹരജി നല്‍കുന്നയാള്‍ക്ക് കൊച്ചിയില്‍ എത്താനാവുമെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. തുടര്‍ന്നാണ് വ്യാഴാഴ്ച എത്തണമെന്ന് അന്ത്യശാസനം നല്‍കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.