തിരുവനന്തപുരം: 2019ലെ പ്രളയത്തിൽ 2101.88 കോടി രൂപയുടെ കേന്ദ്രസഹായം ആവശ്യപ്പെട്ടിരുന്നുവെന്നും ഇതുവരെ തുക ലഭിച്ചില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. മെമ്മോറോണ്ടം പരിഗണിക്കുന്നതിനായി നടപ്പ് സാമ്പത്തികവര്‍ഷം അത്യാഹിതാടിസ്ഥാനത്തില് നടത്തിയ ചെലവുകളുടെ വിവരം കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് നൽകിയതായും ജെയിംസ് മാത്യൂവിെൻറ ശ്രദ്ധക്ഷണിക്കലിന് മറുപടി നൽകി.
2018 മേയ് മുതല്‍ ആഗസ്റ്റ് വരെ നീണ്ട കാലവര്‍ഷ ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കേന്ദ്ര മാനദണ്ഡപ്രകാരം 5616 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടത്. അധിക സഹായമായി 2904.85 കോടി രൂപ മാത്രമാണ് അനുവദിച്ചത്.
നടപ്പ് സാമ്പത്തിക വര്‍ഷം ദേശീയ ദുരന്ത പ്രതികരണ നിധി വിഹിതത്തിെൻറ ആദ്യ ഗഡുവായ 52.27 കോടി രൂപ മാത്രമാണ് കേന്ദ്രം അനുവദിച്ചത്. അടുത്തടുത്ത വര്‍ഷങ്ങളില്‍ അതിതീവ്ര മഴമൂലമുള്ള ദുരന്തം 68 വര്‍ഷത്തിനിടയില്‍ ആദ്യമായാണ് കേരളം നേരിടുന്നത്. അതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച നിവേദനത്തിന് പ്രത്യേക പരിഗണന നല്‍കണമെന്ന് കേന്ദ്ര സംഘത്തിനോട് ആവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.