ന്യൂഡൽഹി: പൊലീസ് നരനായാട്ടിനെതിെര തിങ്കളാഴ്ച ജാമിഅ മില്ലിയ സർവകലാശല വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചു. കാമ്പസിനുള്ളിൽ കടന്ന് ആക്രമണം നടത്തിയവർക്കെതിരെ നടപടി വേണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കടുത്ത തണുപ്പ് അവഗണിച്ചായിരുന്നു മണിക്കൂറുകളോളം വിദ്യാർഥികളുടെ ഷർട്ടൂരിയുള്ള പ്രതിഷേധം. രാജ്യത്തെ രക്ഷിക്കൂ, ഭരണഘടനയെ രക്ഷിക്കൂ എന്ന മുദ്രാവാക്യവും പ്രതിഷേധക്കാർ എത്തി. ഇവർക്ക് പിന്തുണയുമായി നിരവധി പേർ രംഗത്തുവന്നു.
രാജ്യത്ത് പൗരത്വ ഭേദഗതി നിയമത്തിെൻറ പേരിൽ സംഘർഷമുണ്ടാക്കുന്നവർ ആരെന്ന് അവരണിഞ്ഞ വസ്ത്രം നോക്കിയാലറിയാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഝാർഖണ്ഡിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വിദ്യാർഥികൾ ഷർട്ടൂരി പ്രതിഷേധിച്ചത്.
അതിനിടെ, ജാമിയ വിദ്യാർഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രകടനം നടത്തിയ ഡൽഹി സർവകലാശാല വിദ്യാർഥികളെ എ.ബി.വി.പി പ്രവർത്തകർ ആക്രമിച്ചു. പൊലീസ് നോക്കി നിൽക്കേയായിരുന്നു അക്രമം. ഡൽഹി സർവകലാശാല വിദ്യാർഥികൾ തിങ്കളാഴ്ച പരീക്ഷ ബഹിഷ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.