തിരുവനന്തപുരം: ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിൽ അഴിമതി നടന്നെന്ന ക േസിൽ കൂടുതൽ തെളിവ് ഹാജരാക്കാനില്ലെങ്കിൽ തുടർനടപടി ഇന്ന് അവസാനിപ്പിക്കുമെന്ന ് പ്രതിപക്ഷനേതാവിന് വിജിലൻസ് കോടതി മുന്നറിയിപ്പ്. ഹൈകോടതി ഉത്തരവനുസരിച്ച് ഗ വർണറും നിരസിച്ച പരാതി എന്തിനാണ് വിജിലൻസ് കോടതിയിൽ ഫയൽ ചെയ്തതെന്ന് ജഡ്ജി രമേശ് ചെന്നിത്തലയുടെ അഭിഭാഷകനും മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷനുമായ ശശിധരനോട് മുമ്പ് കേസ് പരിഗണിച്ചപ്പോൾ ചോദിച്ചിരുന്നു.
ബ്രൂവറികളും ഡിസ്റ്റിലറികളും അനുവദിച്ചതിനുപിന്നിൽ വൻ അഴിമതി നടന്നതായുള്ള ആരോപണം പ്രതിപക്ഷപാർട്ടികളുൾപ്പെടെ സർക്കാറിനെതിരെ ആയുധമാക്കിയതിനെതുടർന്ന് നടപടി സർക്കാർ റദ്ദാക്കിയിരുന്നു. എന്നാൽ, അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് ഗവർണർക്ക് പരാതി നൽകി.
ഹൈകോടതി ഉത്തരവിെൻറ അടിസ്ഥാനത്തിൽ ഗവർണർ ജസ്റ്റിസ് പി. സദാശിവവും പ്രതിപക്ഷ ആവശ്യം നിരസിച്ചിരുന്നു. ഇതിനെതുടർന്നാണ് സർക്കാറിനും എക്സൈസ് കമീഷണർ ഋഷിരാജ് സിങ്, ബ്രൂവറി-ഡിസ്റ്റിലറി അനുമതി ലഭിച്ച ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാർ എന്നിവർക്കും എതിരെ അഴിമതി നിരോധന നിയമ പ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് ചെന്നിത്തല വിജിലൻസ് കോടതിയെ സമീപിച്ചത്.
എന്നാൽ, പരാതിയിൽ ആരോപിക്കുന്ന കാര്യങ്ങൾ തെളിയിക്കുന്നതിന് കൂടുതൽ രേഖ ഹജരാക്കാൻ ഹരജിക്കാരന് സാധിച്ചില്ല. ഇൗ സാഹചര്യത്തിലാണ് കൂടുതൽ തെളിവ് ഹാജരാക്കിയില്ലെങ്കിൽ വെള്ളിയാഴ്ച തന്നെ കേസിെൻറ തുടർനടപടി അവസാനിപ്പിക്കുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.