കൊച്ചി: പൊതുമരാമത്ത് റോഡിൽ ടാറിനു പകരം ഇഷ്ടിക നിരത്തുന്നത് കാരണം റോഡിെൻറ ഉയരത്തിൽ വ്യത്യാസമുണ്ടാകുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്ന പരാതിയിൽ പൊതുമരാമത്ത് വകുപ്പിന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ നോട്ടീസ്. പൊതുമരാമത്ത് ചീഫ് എൻജിനീയർ വിഷയം പരിശോധിച്ച് നാലാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് ആവശ്യപ്പെട്ടു.
ടാറിനെക്കാൾ ഉയരത്തിൽ പാകിയ ഇഷ്ടിക കാണുമ്പോൾ ഡ്രൈവർമാർ പെട്ടെന്ന് ബ്രേക്കിടുന്നത് അപകടത്തിന് കാരണമാകുന്നതായി പരാതിക്കാരനായ അഡ്വ. സ്വാമിദാസ് കണിയാമ്പറമ്പിൽ സമർപ്പിച്ച പരാതിയിൽ പറയുന്നു. ഇത്തരത്തിലുള്ള റോഡ് നിർമാണം ആയാസരഹിതമായ യാത്രക്ക് തടസ്സം നിൽക്കുന്നതായും പരാതിയിൽ ചൂണ്ടിക്കാട്ടി. ഇഷ്ടിക നിരത്തിയ ഭാഗവും ടാറിട്ട ഭാഗവും ഒരേ നിരപ്പിലാക്കണമെന്നതാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.