തിരുവനന്തപുരം: ഇ.എം.സി.സി വിവാദത്തിന് പിന്നിൽ ബ്ലാക്ക്മെയിൽ രാഷ്ട്രീയമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുവരെ പുറത്തുവന്നതെല്ലാം കമ്പനിയുടെ വാദങ്ങളാണെന്നും ജയരാജൻ പറഞ്ഞു.
ആരുമായും ഇതുവരെ ധാരണപത്രവും കരാറും ഒപ്പിട്ടിട്ടില്ല. മന്ത്രിമാർ വിദേശത്തെത്തുേമ്പാൾ മലയാളികൾ സംസാരിക്കാറുണ്ട്. ഇത് സാധാരണമാണ്. നിവദേനവുമായി വന്നവരുടെ പെരുമാറ്റത്തിൽ ശരികേടുണ്ടായിരുന്നു. പ്രതിപക്ഷ നേതാവിനെ കണ്ടിട്ടാണ് വരുന്നതെന്ന് പറഞ്ഞു. േപപ്പറുകൾ നൽകിയ ശേഷം രശീതി ചോദിച്ചു. വിവാദത്തിൽ പ്രതിപക്ഷ നേതാവിന്‍റെ പങ്ക് അന്വേഷിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.
ഇ.എം.സി.സി കരാർ വിവാദത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് കൂടുതൽ തെളിവുകൾ പുറത്ത് വിട്ടിരുന്നു. ഇ.എം.സി.സി പ്രതിനിധികൾ ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മയുമായി ചർച്ച നടത്തുന്ന ചിത്രങ്ങളാണ് പുറത്ത് വിട്ടത്. ഇതിന് പിന്നാലെയാണ് മേഴ്സിക്കുട്ടിയമ്മയും ഇ.പി ജയരാജനും പ്രതികരണവുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.