കോട്ടയം: ചോദ്യംചെയ്യലിെൻറ ആദ്യരണ്ടുദിവസങ്ങളിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഉയർത്തിയ പ്രതിരോധം അേന്വഷണ ഉദ്യോഗസ്ഥരെ വട്ടംചുറ്റിച്ചു. എന്നാൽ രണ്ടാംദിവസം വൈകുന്നേരത്തോടെ, ചോദ്യങ്ങളും ഉപചോദ്യങ്ങളും ഇരയുടെയും ബന്ധുക്കളുടെയും കന്യാസ്ത്രീകളുടെയും മൊഴികളും സാക്ഷിമൊഴികളും രേഖകളും ഹാജരാക്കി തിരിച്ചടിച്ചതോടെ പിടിച്ചുനിൽക്കാനാകാതെ ബിഷപ്പ് കുറ്റസമ്മതം നടത്തുകയായിരുന്നു.
അമ്പതിലധികം മൊഴികളും 85ലധികം രേഖകളുമാണ് പൊലീസ് ബിഷപ്പിനു മുന്നിൽെവച്ചത്. മൊഴികളിലെ ശേഷിച്ച വൈരുധ്യം പരിഹരിക്കാൻ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തി പരാതിക്കാരിയെ കണ്ടു. സംശയങ്ങൾ പൂർണമായും പരിഹരിച്ച ശേഷം മതി തുടർനടപടിയെന്ന നിയേമാപേദശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. അറസ്റ്റ് ഒരുദിവസം കൂടി നീളാനും ഇത് കാരണമായി.
രണ്ടുദിവസത്തിനിടെ 15 മണിക്കൂറോളം നിരന്തരം ചോദ്യംചെയ്യുേമ്പാഴും, കന്യാസ്ത്രീക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചും മറുചോദ്യങ്ങൾ ഉന്നയിച്ചും ബിഷപ് പൊലീസിനെ വട്ടംകറക്കിയെങ്കിൽ, മൂന്നാം ദിനം അവർ നിലപാട് ശക്തമാക്കി. െഎ.ജിയും എസ്.പിയും ഇടപെട്ടതും ചോദ്യത്തിന് മാത്രം മറുപടിയെന്ന നിലപാട് കൈക്കൊണ്ടതും തിരിച്ചടിയായി. തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റിന് വഴങ്ങണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
വകുപ്പ് 164 പ്രകാരം കന്യാസ്ത്രീ മജിസ്ട്രേറ്റിന് നൽകിയ മൊഴിയും അറസ്റ്റിന് വഴിയൊരുക്കി. 300ലധികം ചോദ്യങ്ങളും ഉപചോദ്യങ്ങളും പൊലീസ് നിരത്തിയപ്പോൾ എല്ലാത്തിനും ‘അറിയിെല്ല’ന്നായിരുന്നു തുടക്കം മുതൽ മറുപടി. അവസാന നിമിഷംവരെ പൊരുതി നിൽക്കാനായിരുന്നു ശ്രമം. നിയമോപദേശത്തിെൻറ അടിസ്ഥാനത്തിലായിരുന്നു ഇത്. കന്യാസ്ത്രീക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കുന്നതിലായിരുന്നു ഏറെ താൽപര്യവും. പരാതി കെട്ടിച്ചമച്ചതാണെന്നും മൊഴികൾ അവിശ്വസനീയമാണെന്നുമായിരുന്നു വാദം.
മൂന്നാം ദിനത്തിൽ 2014 മുതൽ 2016വരെ 13 തവണ പീഡിപ്പിച്ചതിെൻറയും കുറവിലങ്ങാട് മഠത്തിൽ താമസിച്ചതിെൻറയും തെളിവുകൾ പൊലീസ് നിരത്തി. ആദ്യദിവസങ്ങളിലെപ്പോലെ സമയം പാഴാക്കാൻ അവർ തയാറായതുമില്ല. ആദ്യദിവസത്തെ ബിഷപ്പിെൻറ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ കുറവിലങ്ങാട് മഠത്തിലെത്തി കന്യാസ്ത്രീയെ കണ്ട് സംശയനിവാരണം പൂർത്തിയാക്കിയപ്പോൾ അന്വേഷണ ഉദ്യോഗസ്ഥർക്കും ആശ്വാസമായി. ബിഷപ്പിെൻറ ആരോപണങ്ങൾ കന്യാസ്ത്രീയെ കാണിച്ചപ്പോൾ അവർ വിങ്ങിപ്പൊട്ടിയെന്നാണ് വിവരം.
പീഡിപ്പിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നതിെൻറ അടുത്തദിവസം കന്യാസ്ത്രീയുടെ വീട്ടിലെ ചടങ്ങിൽ സന്തോഷത്തോടെ തനിക്കൊപ്പം അവർ പെങ്കടുത്തെന്ന ബിഷപ്പിെൻറ വാദങ്ങളും നിലനിന്നില്ല. പഴുതടച്ചുള്ള നടപടികളായിരിക്കണം അറസ്റ്റിന് മുമ്പ് നടത്തേണ്ടതെന്ന ആഭ്യന്തര വകുപ്പിെൻറയും ഡി.ജി.പിയുടെയും േപ്രാസിക്യൂഷൻ ഡയറക്ടർ ജനറലിെൻറയും നിർദേശങ്ങൾ അന്വേഷണസംഘം കൃത്യമായി പാലിച്ചു. തിടുക്കം കാട്ടാതെ, െമാഴികളിലെ വൈരുധ്യങ്ങളെല്ലാം പരിഹരിച്ച ശേഷമായിരുന്നു അറസ്റ്റ് വിവരം മൂന്നാം ദിവസം രാവിലെ ബിഷപ്പിനെ അറിയിച്ചത്. സഭയുടെ ഒൗദ്യോഗിക വേഷങ്ങളും ചിഹ്നങ്ങളും കുരിശും എല്ലാം അഴിച്ചുമാറ്റിച്ച ശേഷമായിരുന്നു അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.