പത്തനംതിട്ട: ഊഷ്മളമായി സ്വാഗതം ചെേയ്യണ്ട അയ്യപ്പഭക്തരെ ലാത്തി ഉപയോഗിച്ച് നേരിടുകയാണ് ഇടതുപക്ഷ സർക്കാർ ചെയ്തതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരള രാഷ്ട്രീയം മാറുകയാണെന്നും എൻ.ഡി.എ ഭരണത്തെ സ്വീകരിക്കാൻ കേരളം തയാറായിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. എൻ.ഡി.എയുടെ തെരെഞ്ഞടുപ്പ് പ്രചരണാർഥം കോന്നിയിലെത്തിയതായിരുന്നു പ്രധാനമന്ത്രി.
ശരണം വളികളോെടയാണ് പ്രസംഗം തുടങ്ങിയത്. തുടർന്ന് സ്വാമി അയ്യപ്പനാൽ അനുഗ്രഹീതമായ ഈ പുണ്യഭൂമിയിൽ എത്തിയതിൽ സന്തോഷമുെണ്ടന്നും അയ്യപ്പെൻറ മുന്നിൽ പ്രണമിക്കുന്നുവെന്നും പറഞ്ഞ അദ്ദേഹം ഇടതുപക്ഷത്തിനും സർക്കാറിനുമെതിരെ രൂക്ഷ വിമർശനങ്ങളാണ് നടത്തിയത്. നിഷ്കളങ്കരായ അയ്യപ്പഭക്തരാരും ക്രിമിനലുകളോ കുറ്റവാളികളോ അല്ല. 41 ദിവസത്തെ കഠിന വ്രതമെടുത്തുകൊണ്ടാണ് ദശലക്ഷകണക്കിന് അയ്യപ്പഭക്തർ എത്തുന്നത്.
അവരുെട സമർപ്പണവും വിശ്വാസവും ഈ ഭൂമിയെ കൂടുതൽ പവിത്രമാക്കുന്നു. സഹജീവികൾക്ക് എങ്ങിനെ നന്മവരുത്തണം എന്ന് സ്വാമി അയ്യപ്പനിൽ നിന്ന് മനസ്സിലാക്കുന്നു. പക്ഷേ, ഇടതുപക്ഷ സർക്കാർ എന്താണ് ചെയ്തത്. കേരളത്തിെൻറ സംസ്കാരെത്ത പിന്തിരിപ്പനാണെന്ന് ആക്ഷേപിച്ചു. ഇപ്പോൾ അവർ ഏജൻറുമാരെ നിയോഗിച്ചുകൊണ്ട് കേരളത്തിലെ പുണ്യ കേന്ദ്രങ്ങളെ തകർക്കാൻ ശ്രമിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഭാരതീയ സംസ്കാരെത്ത തെറ്റായി ചിത്രീകരിക്കാൻ എക്കാലത്തും ശ്രമിച്ചവരാണ് ഇടത് പക്ഷക്കാർ. ഇൗ കള്ളത്തരങ്ങൾ എക്കാലത്തും വിലപ്പോകില്ല. ലോകമാകെ തിരസ്കരിച്ച തത്വസംഹിതയുടെ പേരുപറഞ്ഞ് ഇൗ നാടിെൻറ സംസ്കാരെത്ത ചവിട്ടിമെതിക്കാൻ അനുവദിക്കില്ല.
കമ്യൂണിസം കാട്ടു തീപോലെയാണ്. അത് സ്വയം കത്തിയെരിയും, ചുറ്റുമുള്ളതിനെയെല്ലാം ചുട്ടെരിക്കുമെന്നുമാണ് ഭരണഘടനാ ശിൽപിയായ ബാബാ സാഹേബ് അംബേദ്കർ പറഞ്ഞത്. നാടിെൻറ സംസ്കാരെത്ത തകർക്കാനുള്ള നീക്കത്തിനെതിരെ ബി.െജ.പിയുടെ പ്രവർത്തകർ എക്കാലത്തും നിലകൊള്ളും.
നമ്മുടേത് എല്ലാവെരയും ഉൾെക്കാള്ളുന്ന കാഴ്ചപ്പാടാണ്. കേരളത്തിെൻറ സംസ്കാരവും വികസനവും സംരക്ഷിക്കാനും പുരോഗതി ഉറപ്പുവരുത്താനും പരിശ്രമങ്ങൾ എൻ.ഡി.എ നടത്തും. ഇടതു വലത് മുന്നണികൾ ഏഴു പാപം ചെയ്തു. രണ്ട് മുന്നണികളിലും കുടുംബാധിപത്യമാണ് നടക്കുന്നത്.
ഇടതുപക്ഷെത്ത വലിയൊരു നേതാവിെൻറ മകൻ കാട്ടിക്കൂട്ടുന്ന വിക്രിയകൾ അധികം പറയുന്നില്ല. നിങ്ങൾ ഏവർക്കും അത് അറിയുന്നതാണല്ലോ. എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട് അടക്കമുള്ളവരുമായി എൽ.ഡി.ഫും യു.ഡി.ഫും ധാരണ ഉണ്ടാക്കുകയാണ്. സോളാർ, സ്വർണക്കടത്ത്, ബാർക്കോഴ എന്നിവ ഉന്നയിച്ച മോദി ഇരു മുന്നണികളും ചേർന്ന് എല്ലാ മേഖലയും കൊള്ളയടിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
ഈ മുന്നണികളിൽ നിന്ന് കേരളത്തെ മോചിപ്പിച്ച് രാഷ്ട്രീയ തിന്മകൾക്ക് അറുതിവരുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. ഇവിെട തടിച്ചുകൂടിയ ജനസഞ്ചയം കേരള രാഷ്ട്രീയം മാറുന്നതിെൻറ തെളിവാണ്. കേരള രാഷ്ട്രീയെത്ത കുറിച്ച് വിശകലനം നടത്തുന്ന പണ്ഡിതർക്ക് ഈ മാറ്റം കാണാനാവുന്നിെല്ലന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.