ആലപ്പുഴ: അയോധ്യയിൽ രാമക്ഷേത്രനിർമാണത്തിനുള്ള ആർ.എസ്.എസ് ഫണ്ട് പിരിവിൽ കുടുങ്ങി കോൺഗ്രസും സി.പി.എമ്മും വെട്ടിലായി. ജനുവരി 30 മുതൽ ഫ്രെബുവരി 28 വരെ സംസ്ഥാനതലത്തിൽ വീടുകളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച് രാമക്ഷേത്രനിർമാണത്തിന് നടത്തുന്ന ധനസമാഹരണത്തിലാണ് ഡി.സി.സി വൈസ് പ്രസിഡൻറ് ടി.ജി. രഘുനാഥപിള്ളയും കുമാരപുരം നോർത്ത് ബ്രാഞ്ച് സെക്രട്ടറി എൽ. തങ്കമ്മാളും പങ്കാളികളായത്.
ക്ഷേത്രം ഭാരവാഹിയും സമുദായനേതാവുമായ രഘുനാഥപിള്ള മേൽശാന്തിക്ക് ഫണ്ട് കൈമാറുന്ന ചിത്രം ചൊവ്വാഴ്ച രാവിലെ സമൂഹമാധ്യമത്തിൽ പ്രചരിച്ചു. രണ്ടുദിവസം മുമ്പ് നടന്ന ചടങ്ങിെൻറ ചിത്രം നവമാധ്യമങ്ങളിൽ നിറഞ്ഞതോടെ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധമുയർത്തി. വിഷയം ചർച്ചയായതോടെ ബി.ജെ.പി-കോൺഗ്രസ് കൂട്ടുകെട്ടാണെന്ന് ആരോപിച്ച് സി.പി.എം ജില്ല സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. പിന്നാലെ ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകർക്ക് സി.പി.എം വനിതാനേതാവ് ഫണ്ട് പിരിവിെൻറ കൂപ്പൺ കൈമാറുന്ന ചിത്രവും വിശദാംശങ്ങളും കോൺഗ്രസ് പുറത്തുവിട്ടു.
പള്ളിപ്പുറം കടവിൽ മഹാലക്ഷ്മി ക്ഷേത്രം പ്രസിഡൻറ്, പട്ടാര്യസമാജം സ്കൂൾ മാനേജർ, കരയോഗം പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നതിനാലും ഹിന്ദുമത വിശ്വാസി എന്ന നിലയിലാണ് കൂപ്പൺ ഉദ്ഘാടനം നടത്തിയതെന്നായിരുന്നു രഘുനാഥപിള്ളയുടെ വിശദീകരണം.
ഞായറാഴ്ച ഉച്ചയോടെയാണ് സി.പി.എം വനിതാനേതാവ് ഫണ്ട് നൽകിയത്. അറിയാവുന്ന ബി.ജെ.പി, ആർ.എസ്.എസ് പ്രവർത്തകർ വീട്ടിൽ പിരിവിനെത്തിയപ്പോഴാണ് പണം കൈമാറിയത്. തെൻറ നിലപാടുകളും പ്രവർത്തനരീതിയും അറിയാത്തവരാണ് വിവാദം സൃഷ്ടിക്കുന്നത് എന്നായിരുന്നു എൽ. തങ്കമ്മാളിെൻറ പ്രതികരണം.
പാർട്ടിയെക്കാൾ വലുത് ഭഗവതി; ഖേദമില്ല –രഘുനാഥപിള്ള
ചേർത്തല: രാമക്ഷേത്ര ഫണ്ട് വിവാദവുമായി ബന്ധെപ്പട്ട നടപടിയെ ഭയമില്ലെന്നും പാർട്ടിെയക്കാൾ വലുത് ഭഗവതിയാണെന്നും ഡി.സി.സി ഉപാധ്യക്ഷൻ രഘുനാഥപിള്ള. ആർ.എസ്.എസ് ഫണ്ട് ഉദ്ഘാടന വിവാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോൽവിയുടെ പേരിൽ ചിലർക്കെതിരെ നടപടിയെടുത്തതിെൻറ പ്രതികാരമാണ് ഇപ്പോഴത്തെ വിവാദം. പാർട്ടിെയക്കാൾ വലുത് ഈശ്വരവിശ്വാസമാണ്. പാർട്ടി നടപടിയെടുത്താലും ഖേദമില്ല. ക്ഷേത്രത്തിലെ തൃക്കൊടിയേറ്റ് കഴിഞ്ഞ് നിൽക്കുേമ്പാൾ വിശ്വാസികളെത്തിയാണ് മേൽശാന്തിയിൽനിന്ന് കൂപ്പൺ കൊടുത്ത് പണം വാങ്ങണമെന്ന് പറയുന്നത്. അതിൽ മറ്റൊരു കാഴ്ചപ്പാടുണ്ടാകുമെന്ന് കരുതിയില്ല- അദ്ദേഹം പറഞ്ഞു.
പിരിവ് നൽകി; ഉദ്ഘാടനമാണെന്ന്
പറഞ്ഞില്ല –തങ്കമ്മാൾ
ഹരിപ്പാട്: രാമക്ഷേത്ര ഫണ്ട് നൽകിയപ്പോൾ ഉദ്ഘാടനമാണെന്ന കാര്യം പറഞ്ഞില്ലെന്ന് സി.പി.എം കുമാരപുരം നോർത്ത് ബ്രാഞ്ച് സെക്രട്ടറി എൽ. തങ്കമ്മാൾ. ഫോട്ടോ എടുക്കുന്നത് എന്തിനാണെന്ന് ചോദിച്ചപ്പോൾ ഞങ്ങൾ പിരിവ് നടത്തിയ വീടുകളുടെ വിവരം നേതൃത്വത്തെ അറിയിക്കാനെന്നായിരുന്നു മറുപടി. ദീർഘകാലമായി ജനപ്രതിനിധിയും സി.പി.എം പ്രവർത്തകയുമാണ്. ഈ വാർഡിലെ 434 വീട്ടിലും പിരിവിന് പോയിട്ടുണ്ട്. രാഷ്ട്രീയക്കാരി എന്നുപറഞ്ഞ് ആരും അവഗണിച്ചിട്ടില്ല. ചെറുപ്പം മുതൽ അറിയുന്ന ബി.ജെ.പിയുടെ പ്രവർത്തകർ വീട്ടിലെത്തി പിരിവ് ആവശ്യപ്പെട്ടപ്പോൾ സഹകരിച്ചുവെന്നത് ശരിയാണ്. ഞാൻ ഇവരുടെ വീട്ടിൽ പോയി വിവിധ കാര്യങ്ങൾക്ക് പിരിച്ചിട്ടുണ്ട്. ഒരു സംഘടനയും നടത്തിയ പരിപാടിയിൽ പങ്കെടുത്തിട്ടില്ല. എെൻറ വീട്ടിലെത്തിയവർക്ക് പിരിവ് നൽകുക മാത്രമാണ് ചെയ്തത് -അവർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.