പാലക്കാട്: അട്ടപ്പാടിയിലെ ഏറ്റുമുട്ടലുമായി ബന്ധപ്പെട്ട് പൊലീസ് വാദത്തിൽ സംശ യം പ്രകടിപ്പിച്ച് രംഗത്തുവന്ന താനുൾപ്പെടെയുള്ളവർക്ക് ജീവനുവരെ ഭീഷണിെയന്ന് ത ായ്കുലസംഘം പ്രസിഡൻറ് ശിവാനി. അട്ടപ്പാടിയിെല മാവോവാദി വേട്ടയിൽ തെളിവുകൾ ഒാരേ ാന്നായി നശിപ്പിക്കുകയാണ്. കോടതിയിൽ പൊലീസ് ബോധിപ്പിച്ചത് യാഥാർഥ്യമല്ല. രണ്ടു ദിവസങ്ങളായി മഞ്ചിക്കണ്ടി വനത്തിൽ കയറിയ തണ്ടർബോൾട്ട് സംഘം സ്വയരക്ഷക്കായി വെടി വച്ചുവെന്ന് പറയുന്നുണ്ടെങ്കിലും സ്ഥലം സന്ദർശിക്കുന്നവർക്ക് ഇതംഗീകരിക്കാനാവി ല്ല. അവരുപയോഗിക്കുന്നത് മടക്കി ഉപയോഗിക്കാവുന്ന ടെൻറാണ്. സ്ഥലത്ത് കണ്ട ഷെഡ് പൊലീസ് നിർമിച്ചതാവാം.
ഏറ്റുമുട്ടലിന് ഒരുദിവസം മുമ്പ് 27ന് ദീപാവലിയായതിനാൽ ഉൗരുകളിൽ പടക്കം പൊട്ടിച്ച് ആഘോഷിക്കുന്ന സമയത്ത് കാട്ടിനുള്ളിൽ ദുരൂഹമായ പലതും നടന്നുവെന്നാണ് കരുതുന്നത്. ഇൗ ദിവസം കാടിേനാടടുത്ത ധാന്യം ഉൗരിന് സമീപമുള്ള ചെറുവഴിയിൽ പരിചിതരല്ലാത്ത പൊലീസ് സംഘത്തെ കണ്ടിരുന്നുവെന്ന് ആദിവാസികൾ പറയുന്നുണ്ട്. അതേദിവസം, മാവോവാദികൾ ഉൗരിൽ ഭക്ഷണത്തിനായി എത്തിയിരുന്നു.
കൊല്ലപ്പെട്ട മണിവാസകവും അരവിന്ദ്, ശ്രീമതി, സാവിത്രി എന്നിവരും 2014 മുതൽ ഉൗരിന് സമീപം താമസിക്കുന്നുണ്ട്. ഇവർ കീഴടങ്ങാൻ തയാറായിരുന്നു. നവനീത് ശർമ എ.എസ്.പി ആയിരിക്കുന്ന സമയത്താണ് ചർച്ചകൾ കാര്യക്ഷമമായത്. കാലിൽ നീരുവന്ന് വീർത്തിരുന്ന മണിവാസകം വടിയുടെ സഹായത്തോടെയാണ് നടന്നിരുന്നത്. ഉൗരുകളിൽ എത്തുേമ്പാൾ ഇവരുടെ വശം തോക്കുകൾ കണ്ടിട്ടില്ല. മിക്കപ്പോഴും പട്ടിണിയായിരുന്ന ഇവർ മാനിറച്ചി സൂക്ഷിച്ചുവെന്ന് പറയുന്നതിൽ അസ്വാഭാവികതയുണ്ടെന്നും ശിവാനി പറഞ്ഞു.
ഒന്നര മാസം മുമ്പ് വരെ കൈക്കുഞ്ഞുമായി ശ്രീമതി ഉൗരിലെത്തി ഭക്ഷണം ചോദിച്ചിരുന്നു. താൻ അറിയാതെ വന്ന് കുടുങ്ങിയതാണെന്ന് അവർ പറയാറുണ്ടായിരുന്നു. അരവിന്ദും ശ്രീമതിയുമാണ് മണിവാസകത്തെ ശുശ്രൂഷിച്ചിരുന്നത്. ദയനീയത കണ്ടാണ് ആദിവാസികൾ ഇവരെ സഹായിച്ചിരുന്നത്. തങ്ങളുടെ അറിവിൽ സംഘത്തിലുണ്ടായിരുന്നവരല്ല കൊല്ലപ്പെട്ടിരിക്കുന്നത്. സംഭവത്തിൽ പ്രതികരിക്കുന്നവരെ മാവോവാദികളാക്കി ചിത്രീകരിക്കാനാണ് നീക്കം. ജുഡീഷ്യൽ അേന്വഷണം വന്നാൽ കൂടുതൽ തെളിവുകളുമായി ആളുകളെ ഹാജരാക്കുമെന്നും ശിവാനി പറഞ്ഞു.
അട്ടപ്പാടി ഏറ്റുമുട്ടൽ: അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി
പാലക്കാട്: അട്ടപ്പാടി മഞ്ചിക്കണ്ടി ഏറ്റുമുട്ടൽ കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി. പാലക്കാട് ഡിവൈ.എസ്.പി ഫിറോസ് എം. ഷെഫീഖിനെയാണ് ചുമതലയിൽ നിന്ന് മാറ്റിയത്. മലപ്പുറം ഡിവൈ.എസ്.പി വി.എ. ഉല്ലാസിനാണ് പുതിയ ചുമതല. രണ്ടാംദിനം നടന്ന വെടിെവപ്പിൽ ഫിറോസ് സ്ഥലത്തുണ്ടായിരുന്നു. ഇത് കണക്കിലെടുത്ത് നിഷ്പക്ഷ അന്വേഷണം ഉറപ്പുവരുത്താനാണ് ഫിറോസിനെ മാറ്റിയതെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു.
വെടിവെപ്പിൽ നാല് മാവോവാദികൾ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് കേസുകളാണ് ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ആദ്യദിവസം തങ്ങൾക്ക് നേരെ മാവോവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പൊലീസ് വാദം. ഇതിലാണ് ക്രൈംബ്രാഞ്ച് ആദ്യകേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചത്. ഏറ്റുമുട്ടലില്‍ മരിച്ച മാവോവാദികളുടെ ഇന്‍ക്വസ്റ്റ് തയാറാക്കാന്‍ പൊലീസ് ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരുമടക്കം സംഭവസ്ഥലത്തേക്ക് പോകവെയുണ്ടായ വെടിെവപ്പിനെക്കുറിച്ചാണ് രണ്ടാമത്തെ കേസ്. രണ്ട് കേസുകളുടെയും അന്വേഷണചുമതല ഫിറോസ് എം. ഷെഫീഖിനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.