കൊച്ചി: പീഡനക്കേസിൽ ബിഷപ് ഫ്രാേങ്കാ മുളയ്ക്കൽ നൽകിയ മുൻകൂർ ജാമ്യഹരജിയിൽ ഇരുഭാഗത്തുനിന്നുമുണ്ടായത് തന്ത്രപരമായ നീക്കങ്ങൾ. മുൻകൂർ ജാമ്യഹരജി നൽകുേമ്പാൾ തീർപ്പാകുന്നതുവരെ അറസ്റ്റ് തടയണമെന്ന ആവശ്യം സാധാരണ വാദി ഭാഗം ഉന്നയിക്കാറുള്ളതാണ്. എന്നാൽ, ബിഷപ്പിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ അത് ചെയ്തില്ല. സർക്കാർ നിലപാട് തേടി ഹരജി മാറ്റാൻ ഒരുങ്ങിയപ്പോൾ അറസ്റ്റിന് തടസ്സമില്ലെന്ന് വ്യക്തത വരുത്തണമെന്ന ആവശ്യം സർക്കാർ ഭാഗത്തുനിന്നും ഉണ്ടായില്ല. ആവശ്യങ്ങൾക്ക് വിരുദ്ധമായ നിലപാട് കോടതിയിൽനിന്ന് ഉണ്ടാകാതിരിക്കാനുള്ള നീക്കമായി വ്യാഖ്യാനിക്കാമെങ്കിലും സർക്കാറിനും ഹരജിക്കാർക്കും ഹരജിയുമായി ബന്ധപ്പെട്ട് ഒരേ മനസ്സായിരുെന്നന്ന് വ്യക്തം. സർക്കാറിനുവേണ്ടി ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷനാണ് ഹാജരായത്.
ഹരജി പിന്നീട് പരിഗണിക്കാൻ മാറ്റിയ കോടതി നിലപാട് പൊലീസിനെയാണ് വെട്ടിലാക്കിയത്. മുൻകൂർ ജാമ്യഹരജി കോടതി മുമ്പാകെയുള്ള സാഹചര്യത്തിൽ അറസ്റ്റ് ചെയ്യാനാവുമോ എന്ന ആശങ്കക്ക് പുറമെ, അറസ്റ്റിന് തടസ്സമില്ലെന്ന നിയമപരമായ വ്യാഖ്യാനവും പൊലീസിനെ കുഴക്കുന്നു. അറസ്റ്റ് തടയണമെന്ന ആവശ്യം ഹരജിക്കാരൻ ഉന്നയിക്കുകയും അത് കോടതി നിരസിക്കുകയും ചെയ്താൽ ധൈര്യമായി അറസ്റ്റിലേക്ക് നീങ്ങാൻ പൊലീസിന് കഴിയുമായിരുന്നു. അറസ്റ്റിന് അനുവദിക്കുന്ന വിധം വ്യക്തത വരുത്തണമെന്ന ആവശ്യം സർക്കാർ ഭാഗത്തുനിന്നുണ്ടാവുകയും അത് കോടതി എതിർക്കുകയും ചെയ്താൽ തൽക്കാലം അറസ്റ്റ് ഒഴിവാക്കി പൊലീസിന് തലയൂരാമായിരുന്നു. എന്നാൽ, പ്രേത്യക നിർദേശമോ വ്യക്തതയോ കോടതിയിൽനിന്ന് ഇല്ലാത്തതിനാൽ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ് പൊലീസ്. മുൻകൂർ ജാമ്യഹരജി വന്നാൽ തീർപ്പാകും വരെ അറസ്റ്റ് ഉണ്ടാകാത്ത കീഴ്വഴക്കമാണുള്ളത്.
എന്നാൽ, ഗൗരവതരമായ ചില കേസുകളിൽ പൊലീസിെൻറ ഇത്തരം നിലപാടിനെ കോടതി വിമർശിച്ച സംഭവങ്ങളുമുണ്ട്. അതേസമയം, ക്രിമിനൽ നടപടിക്രമത്തിലെ 438ാം വ്യവസ്ഥ കോടതിയിൽ മുൻകൂർ ജാമ്യഹരജി നിലവിലുണ്ടെങ്കിലും അനിവാര്യമായ അറസ്റ്റിന് തടസ്സമില്ലെന്ന് വ്യക്തമാക്കുന്നു. ഇൗ സാഹചര്യത്തിൽ ബുധനാഴ്ചത്തെ ചോദ്യം ചെയ്യലിനുശേഷം ബിഷപ്പിെന അറസ്റ്റ് ചെയ്യുമോ ഇല്ലയോ എന്നത് അന്വേഷണ ഉദ്യോഗസ്ഥെൻറ വിവേചനാധികാരത്തിനനുസരിച്ചായിരിക്കും എന്നതാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.