തിരുവനന്തപുരം: ജീവിതശൈലീ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിന് ആരോഗ്യവകുപ്പ് നടപ്പാക്കിയ ആര്‍ദ്രം ആരോഗ്യം ജീവിതശൈലീ രോഗനിര്‍ണയ സ്ക്രീനിങ്ങിന്റെ രണ്ടാംഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. ആദ്യഘട്ടത്തില്‍ 30ന് മുകളില്‍ പ്രായമുള്ള 1.53 കോടിയിലധികം പേരുടെ സ്ക്രീനിങ് പൂര്‍ത്തിയാക്കി. രോഗസാധ്യതയുള്ള 13.6 ലക്ഷത്തോളം പേരുടെ തുടര്‍ പരിശോധന പൂര്‍ത്തിയാക്കി തുടര്‍ ചികിത്സ ഉറപ്പാക്കി.
മന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതല യോഗത്തില്‍ ശൈലി 2 പദ്ധതിക്ക് അന്തിമരൂപം നല്കി. ഇ-ഹെല്‍ത്ത് രൂപകൽപന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവര്‍ത്തകര്‍ നേരിട്ട് വീടുകളിലെത്തിയാണ് സ്ക്രീനിങ് നടത്തുന്നത്. രണ്ടാംഘട്ടത്തില്‍ കുഷ്ഠ രോഗം, കാഴ്ച പരിമിതി, കേള്‍വി പരിമിതി, മാനസികാരോഗ്യ പ്രശ്നങ്ങള്‍ എന്നിവയുടെ സ്ക്രീനിങ്ങും നടത്തും.
ഇതുവരെ 1,53,25,530 പേരുടെ സ്ക്രീനിങ് പൂര്‍ത്തിയാക്കി. 18.14 ശതമാനം (27,80,639) പേര്‍ക്ക് ഏതെങ്കിലും ഗുരുതര രോഗം വരുന്നതിനുള്ള സാധ്യത കണ്ടെത്തി. രക്താതിമര്‍ദം സംശയിച്ച 20,51,305 പേരില്‍ നടത്തിയ പരിശോധനയില്‍ 6,26,530 (31 ശതമാനം) പേര്‍ക്കും പ്രമേഹം സംശയിച്ച 20,45,507 പേരില്‍ 55,102 (2.7 ശതമാനം) പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. പരിശോധന നടത്തിയ മൂന്നിലൊരാള്‍ക്ക് രക്താതിമര്‍ദം ഉണ്ടെന്നാണ് കണ്ടെത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.