ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂര ആക്രമണം അവസാനിപ്പിക്കണം -കാന്തപുരം

കോഴിക്കോട്: ഫലസ്തീന്‍ ജനതക്കുമേല്‍ ഇസ്രായേല്‍ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണമെന്ന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍. ലോകരാജ്യങ്ങള്‍ ഇടപെടണമെന്നും ഫലസ്തീനികള്‍ക്ക് വേണ്ടി വിശ്വാസികള്‍ എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും ഫേസ്ബുക്ക് കുറിപ്പില്‍ അദ്ദേഹം പറഞ്ഞു.

മസ്ജിദുല്‍ അഖ്സയിലേക്ക് പ്രാര്‍ത്ഥനക്ക് എത്തിയ വിശ്വാസികള്‍ക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചുവിട്ട ഇസ്രയേല്‍ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്‌നമായ ലംഘനമാണ് നടത്തുന്നത്. വിശ്വാസികളെ ഉന്നം വെച്ച് ആക്രമിക്കുന്ന ഇസ്രയേലിന്റെ ഭീകരത അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ ഇടപെടണമെന്നും കാന്തപുരം ആവശ്യപ്പെട്ടു.

കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരുടെ ഫേസ്ബുക്ക് കുറിപ്പ്:

ഫലസ്തീൻ ജനതക്ക് മേൽ ഇസ്രായേൽ നടത്തുന്ന ക്രൂരമായ ആക്രമണം അവസാനിപ്പിക്കണം. വിശുദ്ധ റമസാന്റെ അവസാന വെള്ളിയാഴ്ച മസ്ജിദുൽ അഖ്‌സയിലേക്കു പ്രാർത്ഥനക്കായി എത്തിയ വിശ്വാസികൾക്ക് നേരെ ക്രൂരമായ ആക്രമണം അഴിച്ചു വിട്ട ഇസ്രയേൽ ലോക മനുഷ്യാവകാശ തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് നടത്തുന്നത്. പ്രർത്ഥനാനിർഭരമായ മനസ്സോടെ എത്തുന്ന വിശ്വാസികളെ ഉന്നം വെച്ച് ആക്രമിക്കുന്ന ഇസ്രായേലിന്റെ ഭീകരത അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടണം.

ഫലസ്തീൻ സ്വതന്ത്ര രാഷ്ട്രമാണ്. ജർമനിയിൽ നിന്ന് അനുഭവിച്ച നാസികളുടെ ക്രൂരതകളിൽ നിന്ന് രക്ഷ നേടാൻ ഫലസ്തീന്റെ ഭൂഭാഗം കൈക്കലാക്കി, നാസികൾ നടത്തിയതിനു തുല്യമായ ആക്രമണമാണ് ഫലസ്തീൻ ജനതക്ക് നേരെ ഇസ്രായേൽ നടത്തുന്നത്. ഇസ്രയേലിന്റെ നൃശംസത തടയാൻ ലോകരാജ്യങ്ങളുടെ ഇടപെടൽ വേണം. ഫലസ്തീനികൾക്ക് വേണ്ടി വിശ്വാസികൾ എല്ലാവരും പ്രാർത്ഥിക്കണം.
#Palestine #MasjidAlAqsa

Full View


Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.