തിരുവനന്തപുരം: എ.ഡി.ബി വായ്പയുടെ പേരിൽ തിരുവനന്തപുരം, കൊച്ചി നഗരങ്ങളിലെ കുടി വെള്ള വിതരണ സംവിധാനം സ്വകാര്യ ഏജൻസികൾക്ക് തീറെഴുതാനൊരുങ്ങുന്നു. പത്ത് വർഷത്ത േക്ക് ഉൽപാദനവും വിതരണവുമടക്കം സ്വകാര്യ ഏജൻസികൾക്ക് കൈമാറുന്ന പദ്ധതിക്കാണ് ജല അതോറിറ്റിയിൽ നീക്കം നടക്കുന്നത്. നിലവിലെ വിതരണക്കുഴലുകൾ മാറ്റിസ്ഥാപിക്കലും പമ്പിങ് സ്റ്റേഷനുകൾ നവീകരിക്കലുമാണ് 2000 കോടിയുടെ പദ്ധതിയിലുള്ളത്.
എന്നാൽ, വായ്പ ലഭിക്കണമെങ്കിൽ പത്ത് വർഷത്തേക്ക് ചുമതല പൂർണമായി സ്വകാര്യ ഏജൻസികൾക്ക് കൈമാറണമെന്നാണ് വ്യവസ്ഥ. അഞ്ചുവർഷം നവീകരണത്തിനും അടുത്ത അഞ്ചുവർഷത്തേക്ക് നിർവഹണ ചുമതലയുമാണ് കൈമാറേണ്ടത്. ഫലത്തിൽ ഇക്കാലയളവിൽ ഇൗ രണ്ടു പദ്ധതികളിലും ജല അതോറിറ്റിയുടെ നിയന്ത്രണം നഷ്ടപ്പെടും. നിരക്ക് നിശ്ചയിക്കലും വെള്ളക്കരം പിരിക്കലുമടക്കം അധികാരങ്ങൾ കരാറെടുക്കുന്ന കമ്പനിക്ക് കിട്ടും വിധത്തിലുള്ള നിർദേശങ്ങൾ വ്യവസ്ഥകളിലുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല.
2000 കോടിയിൽ 1400 കോടി കൊച്ചിയിലും 600 കോടി തിരുവനന്തപുരത്തുമാണ് ചെലവഴിക്കുക. അതോറിറ്റിക്ക് കീഴിൽ താരതമ്യേന നന്നായി പ്രവർത്തിക്കുന്ന വിതരണ ശൃംഖലകളാണ് രണ്ടിടത്തുമുള്ളത്. 24 മണിക്കൂറും ജലലഭ്യതയാണ് പദ്ധതിയുടെ മുഖമുദ്രയായി ജലവകുപ്പ് ചൂണ്ടിക്കാട്ടുന്നത്. എന്നാൽ, തിരുവനന്തപുരം നഗരത്തിൽ മിക്കയിടങ്ങളിലും 24 മണിക്കൂറും കുടിവെള്ള ലഭ്യത നിലവിലുണ്ട്. തലസ്ഥാനത്ത് വിതരണക്കുഴലുകളിൽ നല്ലൊരു ശതമാനവും ഇതിനോടകം മാറ്റിയിട്ടുമുണ്ട്. ഇൗ സാഹചര്യത്തിൽ തിരുവനന്തപുരത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയതിെൻറ കാരണം വ്യക്തമല്ല.
പുതിയ പദ്ധതികൾക്ക് കരാർ കൊടുക്കുന്നതിന് പകരം നിലവിലുള്ള പദ്ധതികളിലേക്ക് സ്വകാര്യ ഏജൻസികളെ ക്ഷണിക്കുന്നത് ജീവനക്കാരിലും ആശങ്കക്കിടയാക്കിയിട്ടുണ്ട്. 2000 കോടി വായ്പയെടുത്ത് ചെലവഴിക്കുന്നുണ്ടെങ്കിലും ഒരു ലിറ്റർവെള്ളം പോലും പുതുതായി ഉൽപാദിപ്പിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടെപ്പടുന്നു. പത്ത് വർഷത്തിന് ശേഷം രണ്ട് പദ്ധതികളും തിരിച്ചേൽപിക്കുമെങ്കിലും പുതിയ സംവിധാനങ്ങളായതിനാൽ തുടർന്ന് അതോറിറ്റിക്ക് ഇവ പ്രവർത്തിക്കാൻ കഴിയുമോ എന്നതിലും അവ്യക്തതയുണ്ട്. അങ്ങനെയെങ്കിൽ വീണ്ടും സ്വകാര്യ കരാറിനാകും വഴി തുറക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.