കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മാപ്പു സാക്ഷിയായ വിപിൻ ലാൽ ഇന്ന് വിചാരണ കോടതിയിൽ ഹാജരായില്ല. വിചാരണകോടതി പുറപ്പെടുവിച്ച വാറണ്ട് റദ്ദാക്കണമെന്നും ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് വിപൻലാൽ ഹൈകോടതിയെ സമീപിച്ചിട്ടുണ്ട്. ഇതിൽ തീരുമാനം വന്നതിനുശേഷമായിരിക്കും വിപിൻലാൽ വിചാരണക്കോടതിക്ക് മുന്നിൽ ഹാജരാകുക എന്നാണ് അറിയുന്നത്.
മാപ്പു സാക്ഷിയായിരിക്കെ ജാമ്യം ലഭിക്കാതെ ജയിൽ മോചിതനായതിനെ തുടർന്നാണ് ഇന്ന് ഹാജരാക്കാൻ വാറണ്ട് പുറപ്പെടുവിച്ചത്. അതേസമയം, ജാമ്യ വ്യവസ്ഥകൾ ലംഘിച്ച ദിലീപിൻറെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻറെ അപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. മാപ്പു സാക്ഷിയാകാൻ തയ്യാറാണെന്നു കാണിച്ച് പത്താം പ്രതി വിഷ്ണു നൽകിയ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.