തിരുവനന്തപുരം: സംസ്ഥാനത്ത് അമിതവേഗം മൂലമുൾപ്പെടെയുള്ള വാഹനാപകടങ്ങളില്‍ ദിനം പ്രതി 11 പേര് മരിക്കുന്നതായി ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന് നിയമസഭയെ അറിയിച്ചു. കഴ ിഞ്ഞ മൂന്നുവര്‍ഷത്തിനിടെ അമിതവേഗത്തിെൻറ പേരില്‍ 2192 ലൈസന്‍സ് റദ്ദാക്കിയിട്ടുണ്ട്. ഇ ക്കാലയളവില്‍ 12,392 പേരാണ് കേരളത്തിലെ റോഡുകളില്‍ മരിച്ചത്.
ഇതരസംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് കേരളത്തില്‍ ഓടുന്ന 1,26,188 വാഹനങ്ങള്‍ ഉണ്ടെന്നാണ് കണക്ക്. 6,14,681 സ്വകാര്യ വാഹനങ്ങള്‍ രജിസ്ട്രേഷന് കാലാവധി കഴിഞ്ഞതായി മോട്ടോര്വാഹനവകുപ്പിെൻറ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത്തരം വാഹനങ്ങള്‍ ഓടുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കും.
ഈ വര്‍ഷം മാര്‍ച്ച് 31 വരെ സംസ്ഥാനത്ത് 1.33 കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ ട്രാൻസ്പോര്‍ട്ട് വാഹനങ്ങള്‍ 16.44 ലക്ഷവും നോണ്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ 1.16 കോടിയുമാണ്. 143 ഓട്ടോമാറ്റിക് സ്പീഡ് എന്‍ഫോഴ്സ്മെൻറ് കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. 2011 മുതല്‍ 2018 വരെ കാലയളവിലാണ് ഇത് സ്ഥാപിച്ചത്.
20.26 കോടി രൂപ ചെലവഴിച്ചാണ് ഇവ സ്ഥാപിച്ചത്. ഇതിെൻറ അറ്റകുറ്റപ്പണികള്‍ക്കായി 34.02 ലക്ഷം രൂപ ചെലവഴിച്ചു. ഇതില്‍ 22 കാമറകള്‍ പ്രവര്‍ത്തനരഹിതമാണ്. കെല്‍ട്രോണിനാണ് ഇതിെൻറ പ്രവര്‍ത്തനചുമതല. കെ.ജെ. മാക്സി, സണ്ണി ജോസഫ് എന്നിവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.