ബംഗളൂരു: കർണാടകയിലെ രാമനഗര ജില്ലയിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ടിപ്പറിനു പിന്നിൽ ബൈക്കിടിച്ച് മലയാളി എൻജിനീയറിങ് വിദ്യാർഥി മരിച്ചു. ആലുവ എസ്.എൻ പുരം സ്വദേശിയും തൃശൂർ ഗവ. എൻജിനീയറിങ് കോളജിലെ അവസാനവർഷ വിദ്യാർഥിയുമായ എടക്കാട്ടിൽ വീട്ടിൽ സദാനന്ദ സി. പ്രഭു(20)വാണ് മരിച്ചത്. സുഹൃത്തും തൃശൂർ തൃപ്പയാർ സ്വദേശിയുമായ ശ്രീഹരിക്ക് പരിക്കേറ്റു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീഹരി. ബംഗളൂരുവിൽനിന്ന് നാട്ടിലേക്ക് തിരിച്ചുപോകുന്നതിനിടെ തിങ്കളാഴ്ച പുലർച്ച രണ്ടിനാണ് അപകടം.
സഹപാഠികൾക്കൊപ്പം ബംഗളൂരുവിൽ അവധിയാഘോഷിക്കാനെത്തിയതായിരുന്നു. കാറിലും ബൈക്കിലുമായാണ് ഏഴുപേരടങ്ങുന്ന സംഘം നഗരത്തിലെത്തിയത്. സദാനന്ദയും ശ്രീഹരിയും ബൈക്കിലും മറ്റുള്ളവർ കാറിലുമായിരുന്നു. തിരിച്ചുപോകുന്നതിനിടെ ബംഗളൂരു-മൈസൂരു ദേശീയപാതയിൽ രാമനഗരക്കു സമീപം ജനപഥ് ലോകിലെത്തിയതും ഇവർ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ട ടിപ്പറിെൻറ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സദാനന്ദ തൽക്ഷണം മരിച്ചു. അമിതവേഗമാണ് അപകടകാരണം. രാമനഗര സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം കെ.എം.സി.സി ബിഡദി ഏരിയ കമ്മിറ്റിയുടെ സഹായത്തോടെ തിങ്കളാഴ്ച വൈകീട്ട് നാട്ടിലേക്ക് കൊണ്ടുപോയി. പിതാവ്: വേണുഗോപാൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.