തിരുവനന്തപുരം: സ്വകാര്യ എ.സി ഡീലക്സ് ബസുകൾക്ക് പെർമിറ്റില്ലാതെ ഏത് റൂട്ടിലും ഒാടാൻ അനുമതി നൽകാനുള്ള കേന്ദ്ര നീക്കത്തിനെതിരെ ഗതാഗത മന്ത്രിമാരുടെ യോഗം വിളിക ്കാൻ ആേലാചന. കേന്ദ്ര തീരുമാനം പൊതുഗതാഗത മേഖലയിൽ അരാജകത്വം സൃഷ്ടിക്കുന്നതാണ െന്നും സംസ്ഥാന ഗതാഗത അതോറിറ്റികളെ അപ്രസക്തമാക്കുന്നതാണെന്നും നിലപാടുള്ള സംസ്ഥാനങ്ങളുടെ മന്ത്രിമാരുടെ യോഗം എന്ന നിർദേശമാണ് സർക്കാർ പരിഗണനയിലുള്ളത്.
സാധ്യതകൾ ആരാഞ്ഞശേഷമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകൂ എന്നാണ് ഗതാഗത വകുപ്പിൽനിന്നുള്ള വിവരം. ആഡംബര ബസുകൾക്ക് പെർമിറ്റ് ഒഴിവാക്കിയ കേന്ദ്രത്തിെൻറ കരട് നിർദേശത്തിൽ ട്രേഡ് യൂനിയനുകളുടെയും കെ.എസ്.ആർ.ടി.സിയുടെയും നിയമവിദഗ്ധരുടെയും നിർദേശങ്ങൾ സമാഹരിച്ച് കേന്ദ്രത്തെ വിയോജിപ്പറിയിക്കും. തുടർന്നും കേന്ദ്രം നിലപാട് മാറ്റിയില്ലെങ്കിൽ ഗതാഗത മന്ത്രിമാരെ വിളിച്ചുചേർത്ത് കൂട്ടായ നീക്കങ്ങൾക്കാണ് ധാരണ എന്നാണ് അറിയുന്നത്.
കേന്ദ്രനീക്കത്തിനെതിരെ 16 സംസ്ഥാനങ്ങളിലെ ഗതാഗത അതോറിറ്റികൾ രംഗത്തെത്തിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സിക്ക് സമാനം മറ്റ് സംസ്ഥാനങ്ങളിലെ റോഡ് ട്രാൻസ്പോർട്ട് കോർപറേഷനുകൾക്കും ശക്തമായ വിയോജിപ്പുണ്ട്. ഇൗ സാഹചര്യത്തിൽ കരട് നീക്കത്തിൽനിന്ന് കേന്ദ്രം പിന്മാറുമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. വിഷയത്തിെൻറ ഗൗരവം ചൂണ്ടിക്കാട്ടിയും ഇടപെടൽ ആവശ്യപ്പെട്ടും കേരളത്തിൽനിന്നുള്ള എം.പിമാർക്കെല്ലാം ഗതാഗത വകുപ്പ് കത്ത് നൽകിയിട്ടുണ്ട്.
നിർദേശം നടപ്പായാൽ നിലനിൽപുതന്നെ ചോദ്യംചെയ്യപ്പെടുമെന്നാണ് കെ.എസ്.ആർ.ടി.സി സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ദീർഘദൂര റൂട്ടിൽ നിന്നുള്ള വരുമാനത്തിെൻറ ആനുകൂല്യത്തിലാണ് നഷ്ടം സഹിച്ചും ഗ്രാമീണ മേഖലയിലേക്കടക്കമുള്ള സാമൂഹിക പ്രതിബദ്ധത സർവിസുകൾ നടത്തുന്നത്. ഇത് ഒന്നാകെ നിലയ്ക്കും. വരുമാനം കൂടിയ റൂട്ടുകളിൽ മാത്രം സ്വകാര്യ ബസുകൾ കേന്ദ്രീകരിക്കുന്നതോടെ മറ്റിടങ്ങളിലെ യാത്ര പ്രതിസന്ധി രൂക്ഷമാകുമെന്ന് മോേട്ടാർ വാഹനവകുപ്പും വിലയിരുത്തുന്നു. പെർമിറ്റില്ലായ്മ സൃഷ്ടിക്കുന്ന അനിശ്ചിതത്വത്തിന് പുറമേ യാത്ര നിരക്കിെൻറ കാര്യത്തിലും ആഡംബര ബസിൽ സർക്കാറിനോ സർക്കാർ ഏജൻസികൾക്കോ നിയന്ത്രണമില്ലാത്ത സ്ഥിതിയാണുണ്ടാവുക.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.